മോഹന്‍ലാല്‍ മുതല്‍ ദളപതി വരെ.. വിജയ്‌യുടെയും വക്കീലായി തിളങ്ങി ശാന്തി; 'ലിയോ'യില്‍ കൈയടി നേടി താരം

മമ്മൂട്ടിയുടെ ഗാനഗന്ധവർവനിലും മോഹൻലാലിന്റെ ദൃശ്യം രണ്ടാം ഭാഗത്തിലും വക്കീലായി വന്ന് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് യഥാർത്ഥ ജീവിതത്തിലും വക്കീലായ ശാന്തി മായദേവി.

ഇപ്പോഴിതാ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയിൽ തെന്നിന്ത്യൻ സൂപ്പർ താരം വിജയിയുടെ വക്കീൽ വേഷത്തിൽ തിളങ്ങിയിരിക്കുകയാണ് ശാന്തി മായദേവി.

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം റാമിന്റെ ചിത്രീകരണത്തിനിടെ ശാന്തിയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വീൽചെയറിൽ റസ്റ്റ് എടുക്കുമ്പോഴാണ് ലിയോ സിനിമയിലേക്ക് വിളി വന്നതെന്ന് ശാന്തി പറയുന്നു.

“ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. അത് അവരോട് പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ ലൊക്കേഷൻ കശ്മീരിലേക്ക് മാറ്റി ചിത്രീകരണം തുടങ്ങാൻ വൈകിയതാണ് എനിക്ക് അനുഗ്രഹമായത്. ഒരു തരത്തിൽ പറഞ്ഞാൽ ആ വിളിയാണ് പരുക്ക് വേഗത്തിൽ ഭേദമാക്കിയത് എന്ന് പറയാം. കശ്മീരിലും പിന്നെ ചെന്നൈയിലുമായിട്ടാണ് എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. സ്വന്തമായി ഡബ് ചെയ്യാനും സാധിച്ചു.

സത്യത്തിൽ ദളപതിയുടെ വക്കീൽ വേഷം ചെയ്യണമെന്ന് മുൻപ് തന്നെ ആഗ്രഹമുണ്ടായിരുന്നു. സമയമായപ്പോൾ അതങ്ങനെ സംഭവിച്ചു. അമിതാഭ് ബച്ചൻ, രജനീകാന്ത്, സൂര്യ അങ്ങനെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഇനിയും താരങ്ങളുണ്ട്.” ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇങ്ങനെ പറഞ്ഞത്.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി മായദേവി

https://www.thefourthnews.in/entertainment/santhi-mayadevi-actress-who-played-lawyer-role-in-vijay-movie-leo-talk-about-the-film-experience

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക