കഴിഞ്ഞ രണ്ട് വർഷക്കാലം ഒരുപാട് അനുഭവിച്ചു, അതെന്റെ ജോലിയെയും ആരോഗ്യത്തെയും ബാധിച്ചു: സാമന്ത

തെലുങ്ക് സൂപ്പർ താരങ്ങളായ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത് തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ വാർത്തയായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാന രഹിതമായ പല വാർത്തകളും സാമാന്തയെ ചുറ്റിപ്പറ്റി അക്കാലത്ത് നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ അന്നത്തെ മാനസികാവസ്ഥ മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും അതിന് ശേഷം നിരവധി പ്രശങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

“കഴിഞ്ഞ രണ്ട് വർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ജോലിയെയും ആരോഗ്യത്തെയും ബാധിച്ചു. അന്നൊക്കെ ഇതേ അവസ്ഥകളിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി അറിയാനായിരുന്നു കൂടുതലായും ശ്രമിച്ചത്. അവരുടെ അത്തരം കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അവർക്ക് പറ്റുമെങ്കിൽ എനിക്കും ഇത് അതിജീവിക്കാന് കഴിയുമെന്ന് തോന്നി.

എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് എന്ന് വേണമെങ്കിൽ പറയാം. എന്റെ വേദനകളെല്ലാം മറച്ചുവെച്ച് കൊണ്ട് ഞാൻ യുദ്ധം ചെയ്യുകയാണ്.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാമന്ത പറയുന്നു

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം