മലയാള സിനിമയില്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ? തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തോട് നടി രേണുക മേനോന്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് രേണുക മേനോന്‍. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വര്‍ഗം, പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. എന്നാല്‍ 2006ന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.

മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രേണുക. അവിടെ അത്രമാത്രം ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ എന്നാണ് ചിരിച്ചു കൊണ്ടുള്ള രേണുകയുടെ ചോദ്യം. സിനിമയെ വളരെയധികം സ്നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നില്‍ക്കുന്ന നിരവധി പേര്‍ മലയാളത്തിലുണ്ട്.

അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലും അവരെ പോലുള്ളവര്‍ ചെയ്യുന്നതാവും നല്ലത് എന്നാണ് രേണുകയുടെ മറുപടി. അതേസമയം, നമ്മള്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ വിശേഷങ്ങളും രേണുക പങ്കുവെച്ചു. ഷൂട്ടിംഗ് സമയത്ത് സിദ്ധാര്‍ത്ഥുമായി സ്ഥിരം അടിയായിരുന്നു.

എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യം പിടിപ്പിക്കുക സിദ്ധാര്‍ത്ഥിന്റെ രീതി ആയിരുന്നു. സംസാരിക്കുമ്പോള്‍ എപ്പോഴും കളിയാക്കി കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും. നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുക എന്ന് പറയില്ലേ. തന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് തനിക്ക് അത് പരിചയമാണ്.

സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. പക്ഷേ കളിയാക്കുമ്പോള്‍ ദേഷ്യം വരും. നടന്‍ ജിഷ്ണുവിന്റെ മരണ വാര്‍ത്ത ഭയങ്കര ഷോക്കായിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നു ആളായിരുന്നു ജിഷ്ണു. ഇപ്പോഴും രാഘവന്‍ അങ്കിളിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടമാണ് എന്നാണ് രേണുക പറയുന്നത്.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ