നട്ടെല്ലിലെ സ്‌ക്രൂകളും പ്ലേറ്റുകളുമെല്ലാം നീക്കം ചെയ്തു, ഇനി മറ്റൊരു സര്‍ജറി കൂടി നടത്തേണ്ടി വരും: നടി കല്യാണി

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി നടി കല്യാണി രോഹിത്. 2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ‘മുല്ലവള്ളിയും തേന്‍മാവും’, ‘പരുന്ത്’ എന്നീ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.

തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കല്യാണി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ”കഴിഞ്ഞ ഒന്നര മാസമായി വൈകാരികമായും ശാരീരികമായും ഞാന്‍ വളരെയധികം തളര്‍ന്നു. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍. 2016 ല്‍ ആണ് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടന്നത്. അതിന് ശേഷമാണ് ഞാന്‍ മകള്‍ നവ്യയെ പ്രസവിച്ചത്.”

”പിന്നീട് ആ വേദന വരില്ല, അസുഖം പൂര്‍ണമായും മാറി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും വേദന എന്നെ പിടികൂടി. അതുകാരണം ഒരു നട്ടെല്‍ വിദഗ്ധനെ സമീപിച്ചു. ഇനിയൊരിക്കലും കേള്‍ക്കില്ല എന്നു കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്.”

”നേരത്തെ ചെയ്ത എന്റ ശസ്ത്രക്രിയ വിജയകരമായിരുന്നില്ല എന്ന്. ഇനി മറ്റൊരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടി വരും. നേരത്തെ ചെയ്ത ശസ്ത്രക്രിയയില്‍ ഘടിപ്പിച്ച സ്‌ക്രൂകളും പ്ലേറ്റുകളും എല്ലാം നീക്കം ചെയ്തു, നട്ടെല്ലില്‍ ഒരു പുതിയ അസ്ഥി കൃത്രിമമായി വയ്ക്കകയും ചെയ്തു.”

”ഈ വേദനയില്‍ ഉടനീളം എനിക്കൊപ്പം, എന്നെ ഏറ്റവും നല്ല രീതിയില്‍ പരിപാലിച്ചത് അഞ്ചു വയസ്സുള്ള എന്റെ മകളാണ്. അവള്‍ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. അവള്‍ എന്നോടു കാണിക്കുന്ന സഹാനുഭൂതിയും അനുകമ്പയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇനിയൊരു നീണ്ട പാത എന്റെ മുന്നിലുണ്ട്.”

”അവിടെ എനിക്കു വേണ്ടി ഞാന്‍ തിരഞ്ഞെടുത്ത എന്റെ കുടുംബത്തോട് നന്ദിയും കടപ്പാടുമുണ്ട്. പ്രതീക്ഷയുണ്ട്. ദയവു ചെയ്ത് ആരും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ഇപ്പോള്‍ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍” എന്നാണ് കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി