കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് ആ സീരിയലില്‍ നിന്നും പുറത്താക്കി, വിളിച്ച് പറഞ്ഞത് പോലുമില്ല: അമൃത നായര്‍

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് തന്നെ ഒരു സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് നടി അമൃത നായര്‍. ഒരു ആര്‍ട്ടിസ്റ്റ് ആണ് തന്നെ ആ സീരിയലില്‍ നിന്നും പുറത്താക്കാന്‍ കാരണം. ക്യാരക്ടര്‍ ഒക്കെ പറഞ്ഞ് സെറ്റ് ആക്കിയതാണ്, രാവിലെ വണ്ടി വരുമെന്നും പറഞ്ഞു. എന്നാല്‍ പിറ്റേ ദിവസം താന്‍ വിളിച്ചപ്പോഴാണ് തന്നെ മാറ്റി എന്നറിഞ്ഞത് എന്നാണ് അമൃത പറയുന്നത്.

ഒരു ചാനലില്‍ നിന്നും വിളിച്ചു. ചാനലിന്റെ പേര് പറയുന്നില്ല. ഫോട്ടോയൊക്കെ കൊടുത്തു. ക്യാരക്ടര്‍ പേരൊക്കെ പറഞ്ഞു തന്നു. കഥാപാത്രത്തിന്റെ സ്വഭാവം ഇങ്ങനെയാണെന്നൊക്കെ പറഞ്ഞ് ഫുള്‍ സെറ്റാക്കി. എല്ലാം പക്കയാക്കി വച്ചു. അമൃത ഒരുങ്ങിയിരുന്നോളൂ രാവിലെ വണ്ടി വരുമെന്ന് പറഞ്ഞു. അന്ന് കോസ്റ്റ്യൂമിനൊക്കെ നന്നായി കഷ്ടപ്പെടുന്ന സമയമാണ്.

എല്ലാം സെറ്റ് ചെയ്ത് വച്ചു. രാവിലെ നോക്കുമ്പോള്‍ വണ്ടി വരുന്നില്ല. കണ്‍ട്രോളറെ വിളിച്ചു. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. വണ്ടി വരാനുള്ള സമയം കഴിഞ്ഞു. ഒരു പതിനൊന്ന് മണിയായപ്പോള്‍ അദ്ദേഹം വിളിച്ചു. അമൃത ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞു. അമൃതയെ അതില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞു.

എന്നാല്‍ അതൊന്ന് വിളിച്ച് പറയാനുള്ള മര്യാദയെങ്കിലും കാണിച്ചു കൂടായിരുന്നു. തലേന്ന് വരെ സ്ഥിരമായി വിളിച്ചിരുന്നയാളാണ്. ഓക്കെ കുഴപ്പമില്ല. ചേട്ടന് ഒന്ന് വിളിച്ചു പറയാമായിരുന്നു. താന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയായിരുന്നു. കുറേ പൈസയും ഇതിനായി ചെലവാക്കിയിട്ടുണ്ട്.

കുറഞ്ഞ പക്ഷം ഒന്ന് വിളിച്ച് പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പറഞ്ഞു. സോറി അമൃത എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടാക്കി. അത് ഭയങ്കര വിഷമമുണ്ടാക്കിയിരുന്നു. കാരണം ആ സീരിയലിനായി വേറൊരു സീരിയല്‍ വേണ്ടെന്ന് വച്ചിരുന്നതാണ്. അന്ന് അവര്‍ ഒഴിവാക്കാന്‍ പറഞ്ഞ കാരണം അമൃത ഒരു ചെറിയ കുട്ടിയാണ് എന്നായിരുന്നു.

കാണാന്‍ ഭംഗിയൊന്നുമില്ലെന്നും അതിനാല്‍ താന്‍ ആ കഥാപാത്രത്തിന് ചേരില്ലെന്നും പരമ്പരയിലെ ചില ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞതിനാലാണ് ഒഴിവാക്കിയത്. അത് താന്‍ അറിയുന്നത് പിന്നീടാണ്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. അങ്ങനെ പറഞ്ഞ ആര്‍ട്ടിസ്റ്റ് ആരെന്ന് അറിയാം എന്നാണ് അമൃത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക