നവ്യയും ഞാനും തമ്മില്‍ ശത്രുതയില്ല, എല്ലാ വര്‍ഷവും കലോത്സവം ആകുമ്പോള്‍ ആരെങ്കിലും ഈ വീഡിയോ അയച്ചു തരും: അമ്പിളി ദേവി

വിവാദങ്ങളും അപ്പീലകളും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാണ്. 2001ല്‍ നടി അമ്പിളി ദേവി കലാതിലകം ആയപ്പോള്‍, പൊട്ടിക്കരഞ്ഞ് പ്രതികരിച്ച നടി നവ്യ നായരുടെ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊല്ലത്തെ കലോത്സവ വേദിയില്‍ എത്തിയ അമ്പിളി ദേവി ഈ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

”ഇന്നത്തേക്കാളും ഭീകരപ്രശ്‌നങ്ങള്‍ അന്ന് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ രണ്ടുപേരും കലാമേഖലയില്‍ തന്നെ വന്നു, ഇപ്പോഴും സിനിമയില്‍ തന്നെ നില്‍ക്കുന്നു. അതുകൊണ്ടാകും ഈയൊരു വീഡിയോ ഇപ്പോഴും എടുത്ത് ആളുകള്‍ ഇടുന്നത്. എല്ലാ വര്‍ഷവും കലോത്സവ സമയമാകുമ്പോള്‍ ആരംങ്കിലും അത് അയച്ചുതരും.”

”അപ്പോഴാണ് നമ്മള്‍ ഓര്‍ക്കുന്നത് അയ്യോ ഇത് വീണ്ടു വന്നോ എന്ന്. ഇതിനേക്കാള്‍ വലിയൊരു ഇഷ്യു വരികയാണെങ്കില്‍ ഇത് മാഞ്ഞു പോയേക്കാം. എല്ലാം നമുക്ക് പൊസിറ്റീവ് ആയി തന്നെ എടുക്കാം. കാരണം ഓരോ വര്‍ഷവും പുതിയ കലാകാരന്‍മാര്‍ വരുമ്പോള്‍ പഴയ ആള്‍ക്കാരെ സ്വാഭാവികമായി മറക്കാന്‍ ചാന്‍സ് ഉണ്ട്.”

”പക്ഷെ ഇങ്ങനെയൊരു വീഡിയോ ഉള്ളിടത്തോളം കാലം എന്നെയും നവ്യയെയും ഒന്നും ആള്‍ക്കാര് മറക്കാന്‍ ചാന്‍സ് ഇല്ല. 2001ലെ സംഭവമാണ് 2024ലും ആള്‍ക്കാര് കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ശത്രുതയില്ല. അന്ന് കലാതിലകമായി അതിന് ശേഷം നവ്യ സിനിമയിലേക്ക് വന്നു.”

”നവ്യ നല്ലൊരു കലാകാരിയാണ്, നല്ലൊരു അഭിനേത്രിയാണ്, നല്ലൊരു ഡാന്‍സര്‍ ആണ്. അതൊക്കെ പ്രൂവ് ചെയ്തിട്ടുള്ള വ്യക്തിയാണ്. ഞങ്ങളുടെ ലൈഫില്‍ പല പല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ വിഷയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല” എന്നാണ് അമ്പിളി ദേവി പറയുന്നത്.

താന്‍ ആദ്യമായി കലോത്സത്തില്‍ പങ്കെടുത്തതിനെ കുറിച്ചും വണ്‍ ഇന്ത്യയോട്‌ അമ്പിളി പ്രതികരിച്ചു. ”1999ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അതിന് ശേഷം 2008ലും കൊല്ലത്ത് കലോത്സവം ഉണ്ടായിരുന്നു. പിന്നീട് ഇപ്പോഴാണ് കൊല്ലത്ത് കലോത്സവം വരുന്നത്” എന്നാണ് അമ്പിളി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ