അടുക്കള ജോലി വരെ ചെയ്തിട്ടുണ്ട്.. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കേസ് അതിന് മുന്നേ തീര്‍ത്തി: അഭിരാമി

നീണ്ട ഇടവേളകള്‍ക്ക് ശേഷം നടി അഭിരാമി വീണ്ടും സിനിമകളില്‍ സജീവമായിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ‘ഗരുഡന്‍’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുന്നത്. സിനിമ വിട്ട് അമേരിക്കയില്‍ പഠനത്തിന്റെ ഭാഗമായാണ് അഭിരാമി പോയത്.

അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്തെ തന്റെ ജീവിതരീതിയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിശുക്കിയാണ് താനെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ കൂടുതല്‍ തുക ചിലവാക്കുന്നുണ്ടെങ്കില്‍ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറയുന്നു.

അമേരിക്കയില്‍ അടുക്കള ജോലി വരെ ചെയ്താണ് ജീവിച്ചതെന്നും അഭിരാമി പറയുന്നുണ്ട്. ”ഞാന്‍ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ്. അവിടെ ഞാന്‍ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷന്‍ ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്.”

”അന്ന് എനിക്ക് പ്രമോഷന്‍ കിട്ടി ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയില്‍ ചെയ്യാന്‍ പറ്റോ അതെല്ലാം ചെയ്യും. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കോഴ്സ് മൂന്നര വര്‍ഷം കൊണ്ട് ഞാന്‍ അവിടെ ചെയ്ത് തീര്‍ത്തിരുന്നു.”

”ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാന്‍ സേവ് ചെയ്തത്. ഇന്ത്യന്‍ രൂപയിലേക്ക് നോക്കുമ്പോള്‍ അത് ഒരുപാട് രൂപയാണ്” എന്നാണ് അഭിരാമി പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി സംസാരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക