ബിജു മേനോന് ഒപ്പം അഭിനയിക്കാന്‍ ആരും തയ്യാറായില്ല, സൗഹൃദം കൊണ്ടാണ് ആസിഫ് അലി വന്നത്: ജിബു ജേക്കബ്

ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് വീണ്ടും നായക പ്രതിഛായ നല്‍കിയ ചിത്രമാണ് ‘വെള്ളിമൂങ്ങ’. എന്നാല്‍ അന്ന് ബിജു മേനോന് മാര്‍ക്കറ്റുള്ള സമയമല്ലാത്തതിനാല്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ പലരും വിസമമ്മതിച്ചിരുന്നു എന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല. അതുകൊണ്ട് റിജക്ട് ചെയ്തു. വേറെ ആര് ചെയ്തില്ലെങ്കിലും താന്‍ ഈ സിനിമ ചെയ്‌തോളാമെന്ന്. അപ്പോഴാണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്നാണ്.

പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം ചെയ്യാത്തൊരാള്‍ ചെയ്താല്‍ നന്നാകുമെന്ന് താന്‍ ജോജിയോട് പറഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും തനിക്ക് പാടാണ്. അപ്പോഴെ തന്റെ മനസില്‍ ബിജുവായിരുന്നു. അങ്ങനെ ബിജുവിനോട് കഥ പറഞ്ഞു.

അദ്ദേഹം ഇടയ്ക്കിടെ കഥ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ശേഷം സിനിമ ചെയ്യാന്‍ ബിജു തീരുമാനിച്ചു. പിന്നെ നിര്‍മ്മാതാവിനെ കിട്ടാന്‍ ഒരുപാട് നടന്നിട്ടുണ്ട്. ബിജുവിന് മാത്രമല്ല അജു വര്‍ഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടു. പ്രോജക്ട് ഓണ്‍ ആവാതെ ആയപ്പോള്‍ പെട്ടന്ന് പടം നടക്കാന്‍ വേറെ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോളാനും ബിജു പറഞ്ഞിരുന്നു.

അന്ന് ബിജുവിന് അത്ര മാര്‍ക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്. അന്ന് ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയാറായില്ല. ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വര്‍ഗീസ് തയ്യാറായത്. ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടിയും ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു.

ആരും ആ റോള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥ. ബന്ധങ്ങളുണ്ടായിട്ടും ആര്‍ട്ടിസ്റ്റുകള്‍ വരാന്‍ തയ്യാറായില്ല. ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ഗസ്റ്റ് റോള്‍ ചെയ്തത്. അത് അവരുടെ സൗഹൃദമാണ് എന്നാണ് ജിബു ജേക്കബ് പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം