'നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ' എന്ന് ലാലേഷേട്ടന്‍, അദ്ദേഹത്തിന് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു: വിവേക് ഗോപന്‍

തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള ആളാണ് മമ്മൂട്ടി എന്ന് സിനിമാ-സീരിയല്‍ താരം വിവേക് ഗോപന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മാന്‍ ഓഫ് ദ മാച്ച് ആയതും അന്ന് മമ്മൂട്ടിയോട് സംസാരിക്കാന്‍ കഴിയാതെ പോയതോടെ അദ്ദേഹം തന്നെ വിളിച്ചു സംസാരിച്ചു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറയുന്നത്.

തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ സിനിമകളിലാണ് താന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ താന്‍ ഒരിക്കല്‍ മാന്‍ ഓഫ് ദ മാച്ച് ആയി. സല്‍മാന്‍ ഖാന്‍ ആണ് അന്ന് ട്രോഫി നല്‍കിയത്. ലാലേട്ടന്‍ ആണ് ക്യാപ്റ്റന്‍.

മത്സരം കാണാന്‍ മമ്മൂക്ക, ദിലീപേട്ടന്‍, ഗണേഷേട്ടന്‍, ലാലു അലക്‌സ് ചേട്ടന്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. ആദ്യമായി മാന്‍ ഓഫ് ദ് മാച്ച് കിട്ടിയ സന്തോഷത്തില്‍ അന്ന് ആരോടും സംസാരിക്കാന്‍ സാധിച്ചില്ല. അടുത്ത ദിവസം ഒരു കോള്‍ വന്നു. മമ്മൂക്കയുടെ കൂടെ ഉള്ള ലാലേഷ് എന്ന ചേട്ടനാണ് വിളിച്ചത്.

‘നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ’ എന്ന് ലാലേഷേട്ടന്‍. മമ്മൂക്ക എന്തു വിചാരിച്ചു കാണും എന്ന് അപ്പോഴാണ് താന്‍ ഓര്‍ത്തത്. ആകെ വിഷമമായി. കൊച്ചിയിലേക്ക് വരുമ്പോള്‍ മമ്മൂക്കയെ നേരിട്ട് വന്നു കാണാം എന്ന് ലാലേഷേട്ടനോട് പറഞ്ഞു. ‘അതൊന്നും വേണ്ട, ദേ ഞാന്‍ ഫോണ്‍ മമ്മൂക്കയ്ക്ക് കൊടുക്കാം’ എന്നായിരുന്നു മറുപടി.

തനിക്ക് പേടിയായി. വേണ്ട ചേട്ടാ, താന്‍ നേരിട്ട് വന്ന് സംസാരിക്കാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കി. ‘നീ പേടിക്കേണ്ട കാര്യം ഒന്നുമില്ല. ഇതാ സംസാരിച്ചോളൂ’ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ മമ്മൂക്കയ്ക്ക് കൈമാറി. ‘നീ ഇന്നലെ നന്നായി കളിച്ചു കേട്ടോ. വേറെ എന്തൊക്കെയുണ്ട് വിശേഷം?’ മമ്മൂക്കയുടെ ശബ്ദം.

ഇനിയെന്നാ കൊച്ചിയിലേക്ക് വരുന്നത് എന്നായി അദ്ദേഹം. നാളെ വരുന്നുണ്ട് എന്ന് താന്‍ പറഞ്ഞു. സത്യത്തില്‍ കൊച്ചിയിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ചോദിച്ചപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. ‘ആണോ, എങ്കില്‍ നീ നാളെ സെറ്റിലേക്ക് വാ’ എന്ന് അദ്ദേഹം. പിറ്റേന്ന് താന്‍ കൊച്ചിയിലെത്തി.

ഇമ്മാനുവേല്‍ സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്നു അദ്ദേഹം. അവിടേക്ക് പോയി. കുറേ നേരം സംസാരിച്ചു. അടുത്ത മത്സരം ആരുമായിട്ടാണെന്നും തയാറെടുപ്പുകള്‍ എന്തായി, ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എന്താണ് നിന്റെ ലക്ഷ്യം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ ചോദിച്ചു. അന്ന് അദ്ദേഹം വിളമ്പി തന്ന ബിരിയാണി കഴിച്ചിട്ടാണ് താന്‍ മടങ്ങിപ്പോയത്.

ഇന്നും ആ ബന്ധം നിലനില്‍ക്കുന്നു. നമ്മള്‍ മെസേജ് അയച്ചാല്‍ അദ്ദേഹം മറുപടി നല്‍കിയിരിക്കും. അത്രയും മഹത്വമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മറ്റു മനുഷ്യരെ ചേര്‍ത്തുപിടിക്കാനോ സഹായിക്കാനോ അവരുടെ മതമോ രാഷ്ട്രീയമോ അദ്ദേഹം നോക്കില്ല എന്നാണ് വിവേക് ഗോപന്‍ പറയുന്നത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ