'മമ്മൂക്ക... എനിക്കിത് പോര' എന്ന് ഞാന്‍ പറഞ്ഞു.. ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല, നിരാശയായി: സുധി കോഴിക്കോട്

മാത്യു ദേവസിക്കും ഓമനയ്ക്കും നിറഞ്ഞ കൈയ്യടികള്‍ ലഭിക്കുമ്പോള്‍ തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും പ്രശംസകള്‍ നേടുന്നുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സുധി കോഴിക്കോട്.

മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കാതല്‍’ എന്നാണ് സുധി കോഴിക്കോട് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളാണ് സുധി കോഴിക്കോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ‘പലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടും തന്റെ സീനുകള്‍ വെട്ടിക്കളഞ്ഞിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധി.

ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് സുധി കോഴിക്കോട് പ്രതികരിച്ചത്. പാലേരിമാണിക്യത്തിന് വേണ്ടി കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന ഒരാള്‍ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി.

കാതലില്‍ എന്റെ സീനുകള്‍ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് റിയാക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി.

മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റില്‍ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ ഞാന്‍ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിത് പോര’ എന്ന്. എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

‘ഈ കൈ എടുത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റോ? എന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ചു. മമ്മൂക്കയുടെ അനുഗ്രഹം ഞാന്‍ ചോദിച്ചു വാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസണ്‍ ഗോപി കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു എന്നും സുധി കോഴിക്കോട് പറഞ്ഞു.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം