'മമ്മൂക്ക... എനിക്കിത് പോര' എന്ന് ഞാന്‍ പറഞ്ഞു.. ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല, നിരാശയായി: സുധി കോഴിക്കോട്

മാത്യു ദേവസിക്കും ഓമനയ്ക്കും നിറഞ്ഞ കൈയ്യടികള്‍ ലഭിക്കുമ്പോള്‍ തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും പ്രശംസകള്‍ നേടുന്നുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സുധി കോഴിക്കോട്.

മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കാതല്‍’ എന്നാണ് സുധി കോഴിക്കോട് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളാണ് സുധി കോഴിക്കോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ‘പലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടും തന്റെ സീനുകള്‍ വെട്ടിക്കളഞ്ഞിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധി.

ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് സുധി കോഴിക്കോട് പ്രതികരിച്ചത്. പാലേരിമാണിക്യത്തിന് വേണ്ടി കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന ഒരാള്‍ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി.

കാതലില്‍ എന്റെ സീനുകള്‍ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് റിയാക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി.

മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റില്‍ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ ഞാന്‍ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിത് പോര’ എന്ന്. എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

‘ഈ കൈ എടുത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റോ? എന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ചു. മമ്മൂക്കയുടെ അനുഗ്രഹം ഞാന്‍ ചോദിച്ചു വാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസണ്‍ ഗോപി കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു എന്നും സുധി കോഴിക്കോട് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ