'മമ്മൂക്ക... എനിക്കിത് പോര' എന്ന് ഞാന്‍ പറഞ്ഞു.. ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല, നിരാശയായി: സുധി കോഴിക്കോട്

മാത്യു ദേവസിക്കും ഓമനയ്ക്കും നിറഞ്ഞ കൈയ്യടികള്‍ ലഭിക്കുമ്പോള്‍ തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും പ്രശംസകള്‍ നേടുന്നുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സുധി കോഴിക്കോട്.

മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കാതല്‍’ എന്നാണ് സുധി കോഴിക്കോട് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളാണ് സുധി കോഴിക്കോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ‘പലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടും തന്റെ സീനുകള്‍ വെട്ടിക്കളഞ്ഞിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധി.

ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് സുധി കോഴിക്കോട് പ്രതികരിച്ചത്. പാലേരിമാണിക്യത്തിന് വേണ്ടി കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന ഒരാള്‍ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി.

കാതലില്‍ എന്റെ സീനുകള്‍ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് റിയാക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി.

മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റില്‍ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ ഞാന്‍ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിത് പോര’ എന്ന്. എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

‘ഈ കൈ എടുത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റോ? എന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ചു. മമ്മൂക്കയുടെ അനുഗ്രഹം ഞാന്‍ ചോദിച്ചു വാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസണ്‍ ഗോപി കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു എന്നും സുധി കോഴിക്കോട് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും