'മമ്മൂക്ക... എനിക്കിത് പോര' എന്ന് ഞാന്‍ പറഞ്ഞു.. ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല, നിരാശയായി: സുധി കോഴിക്കോട്

മാത്യു ദേവസിക്കും ഓമനയ്ക്കും നിറഞ്ഞ കൈയ്യടികള്‍ ലഭിക്കുമ്പോള്‍ തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും പ്രശംസകള്‍ നേടുന്നുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സുധി കോഴിക്കോട്.

മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കാതല്‍’ എന്നാണ് സുധി കോഴിക്കോട് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളാണ് സുധി കോഴിക്കോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ‘പലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടും തന്റെ സീനുകള്‍ വെട്ടിക്കളഞ്ഞിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധി.

ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് സുധി കോഴിക്കോട് പ്രതികരിച്ചത്. പാലേരിമാണിക്യത്തിന് വേണ്ടി കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന ഒരാള്‍ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി.

കാതലില്‍ എന്റെ സീനുകള്‍ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് റിയാക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി.

മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റില്‍ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ ഞാന്‍ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിത് പോര’ എന്ന്. എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

‘ഈ കൈ എടുത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റോ? എന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ചു. മമ്മൂക്കയുടെ അനുഗ്രഹം ഞാന്‍ ചോദിച്ചു വാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസണ്‍ ഗോപി കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു എന്നും സുധി കോഴിക്കോട് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക