നഷ്ടപ്പെട്ട എന്റെ ലഗേജ് ഇതുവരെ തിരിച്ച് കിട്ടിയില്ല; ഇന്‍ഡിഗോയ്‌ക്കെതിരെ റാണ ദഗുബതി

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടന്‍ റാണ ദഗുബതി. എയര്‍ലൈന്‍സിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ എന്നാണ് റാണ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ലഗേജുകള്‍ നഷ്ടമായി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് റാണ പറയുന്നത്.

”ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ന്‍സ് ഫ്‌ളൈറ്റിന്റെ സമയങ്ങളില്‍ വ്യക്തതയില്ല, ലഗേജ് നഷ്ടപ്പെട്ടു അത് ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ല. ജീവനക്കാര്‍ക്ക് പോലും ഇതിനെ കുറിച്ച് അറിയുകയുമില്ല..” എന്നാണ് റാണ പറയുന്നത്.

”പ്രതിദിനം സുരക്ഷിതവും തടസ്സരഹിതവുമായ ഫ്‌ളൈറ്റുകള്‍ ഉറപ്പാക്കുന്ന ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍” എന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തും റാണ പരിഹസിക്കുന്നുണ്ട്. ”ഒരുപക്ഷെ എഞ്ചിനീയര്‍മാര്‍ നല്ല സ്റ്റാഫുകള്‍ ആയിരിക്കാം, എന്നാല്‍ അത് ഞങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ ചെയ്യേണ്ടത് എല്ലാം ശരിക്കും ചെയ്യണം.”

”ഫ്‌ളൈറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും ഷെഡ്യൂള്‍ ചെയ്‌തേക്കാം. എന്നാല്‍ പുറപ്പെടുകയോ, ഇറക്കുകയോ ചെയ്യില്ല. നിങ്ങളുടെ ലഗേജിനെ കുറിച്ച് അവര്‍ക്ക് യാതൊരു അറിവും ഉണ്ടാവില്ല” എന്നും റാണ ട്വീറ്റ് ചെയ്തു. ഐഎഫ്എഫ്‌ഐയുടെ ഭാഗമായി റാണ ഗോവ സന്ദര്‍ശിച്ചപ്പോഴാണ് താരത്തിന്റെ ലഗേജുകള്‍ കാണാതായത്.

റാണയുടെ ട്വീറ്റിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തിയിട്ടുണ്ട്. ”താങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ലഗേജ് എത്രയും വേഗം തന്നെ എത്തിക്കാനായി സജീവമായി പ്രവര്‍ത്തിക്കും” എന്നാണ് ഇന്‍ഡിഗോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക