ലാലേട്ടനെ ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു.. പേടിയായിരുന്നു: ലുക്മാന്‍

‘ആറാട്ട്’ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ലുക്മാന്‍. ആറാട്ടില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ലുക്മാന്‍ വേഷമിട്ടത്. മോഹന്‍ലാലിനെ ഡാ എന്നൊക്കെ വിളിച്ച് അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് ലുക്മാന്‍ പറയുന്നത്.

ലാലേട്ടനെ വിറപ്പിച്ച് നിര്‍ത്തുന്ന കഥാപാത്രമായിരുന്നു ആറാട്ടില്‍. ഡാ എന്നൊക്കെ വിളിച്ച് സംസാരിക്കണമായിരുന്നു. പേടിയായിരുന്നു അങ്ങനെ സംസാരിക്കാന്‍. ലാലേട്ടനോട് ചോദിച്ചപ്പോള്‍ ‘സാരമില്ല മോനെ സിനിമയല്ലേ’ എന്ന് പറഞ്ഞു. പുള്ളി ഓക്കേ ആയിരുന്നു, അടിപൊളിയാണ് ലാലേട്ടന്‍.

ലാലേട്ടനെ പോലെയുള്ള മുതിര്‍ന്ന നടന്‍മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്. ഇത്രയും വര്‍ഷമായിട്ടും ലാലേട്ടനും മമ്മൂക്കയും ഒക്കെ സിനിമയോട് കാണിക്കുന്ന സീരിയസ്നസ്സ് ഉണ്ട് അത് കാണുമ്പോള്‍ അവരുടെ കൂടെ ഉള്ള നമ്മളും അതുപോലെ ആകും.

കുറച്ച് കൂടെ എളുപ്പമാകും ഫ്രെയിമുകള്‍ എന്നാണ് ലുക്മാന്‍ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം, ‘തല്ലുമാല’ ആണ് ലുക്മാന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജംഷി എന്ന കഥാപാത്രമായാണ് ലുക്മാന്‍ ചിത്രത്തില്‍ വേഷമിട്ടത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ ആയിരുന്നു നായകന്‍. കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക