'അത് ജോയ് മാത്യുവിന്റെ കടയല്ല, ചായ കുടി കഴിഞ്ഞപ്പോഴാണ് നാരങ്ങാമുട്ടായി കണ്ണിലുടക്കിയത്': വൈറല്‍ പോസ്റ്റിനെ കുറിച്ച് കൈലാഷ്

നടന്‍ കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ജോയ് മാത്യു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പോസ്റ്റ് വൈറലായതോടെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നത് എന്നാണ് കൈലാഷ് പറയുന്നത്. സിനിമാ ഷൂട്ടിംഗിനിടെ ഒരു കടയില്‍ നില്‍ക്കുന്ന ചിത്രമാണിത് എന്നാണ് കൈലാഷ് മനോരമ ന്യൂസ്.കോമിനോട് പറയുന്നത്.

നിലമ്പൂരിലെ വഴിക്കടവ് എന്ന ഗ്രാമമാണ് ഫോട്ടോക്ക് പശ്ചാത്തലം. “ക്യാബിന്‍” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇത് സംഭവിക്കുന്നത്. ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേളയില്‍ ജോയി ഏട്ടനും താനും നല്ല നാടന്‍ ഭക്ഷണം തേടിയിറങ്ങി. ചായ കുടിയൊക്കെ കഴിഞ്ഞു നില്‍ക്കുമ്പോളാണ് സമീപത്തുള്ള കടയിലെ നാരങ്ങാമുട്ടായി കണ്ണിലുടക്കിയത്.

അങ്ങനെ അവിടെയെത്തി. ആ സമയം, എടുത്ത ഫോട്ടോ ആണ് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ടുള്ള ജോയ് ഏട്ടന്റെ പോസ്റ്റില്‍ എന്നാണ് കൈലാഷ് പറയുന്നത്. ജോയ് ഏട്ടന്‍ കുറിച്ച വരികള്‍ക്ക് വലിയ അര്‍ഥമുണ്ട്. അത് മനസിലാക്കി തന്നെയാണ് മറുപടി കുറിച്ചതും. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കടമായി വാങ്ങിത്തരാം എന്നു പറഞ്ഞത് സമകാലിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണ്.

പലര്‍ക്കും ജോലിയില്ലാതെ നില്‍ക്കുന്ന സമയമാണ്. പണമില്ല. സിനിമാ മേഖലയിലുള്ള പലരുടെയും അവസ്ഥയും അതു തന്നെ. അപ്പോള്‍ ഒരു സിനിമാ നടനെ ജോലിക്കു നിര്‍ത്തി പലചരക്കുകട തുടങ്ങുന്ന ലെവലില്‍ വരെ അദ്ദേഹം ചിന്തിച്ചു. ആഴമേറിയ സുഹൃത്ബന്ധമാണ് തങ്ങളുടേതെന്നും കൈലാഷ് പറഞ്ഞു.

ഒരു പലചരക്ക് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാല്‍ കടയിലെ തിരക്കു കാരണം ആശംസകള്‍ പറയാന്‍ താന്‍ മറന്നു പോയി എന്ന് പറഞ്ഞായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്. ഇതിന് താന്‍ ഇന്ന് കടയില്‍ ലീവാണ് ശമ്പളം ഗൂഗിള്‍ പേ ചെയ്താ മതിയെന്ന മറുപടിയും കൈലാഷ് കൊടുത്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക