അന്ന് ഞാന്‍ ആ സീരിയലിലെ നായകന്‍, അവന്‍ സുഹൃത്തിന്റെ വേഷത്തിലും; ജയസൂര്യയെ കുറിച്ച് ഇര്‍ഷാദ്

മലയാള സിനിമാലോകം അംഗീകരിക്കുന്ന നിലയിലേക്ക് ജയസൂര്യ എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അദ്ദേഹത്തിന്റെ അത്മസമര്‍പ്പണം തന്നെയാണ് എന്ന് നടന്‍ ഇര്‍ഷാദ് .

ജിന്‍ജര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്.

‘ഞാന്‍ നിലാമഴ എന്ന സീരിയലില്‍ നായകനായി അഭിനയിക്കുമ്പോള്‍ അതില്‍ എന്റെ സുഹൃത്തായി അഭിനയിച്ചയാളാണ് ജയസൂര്യ. തൃശൂരാണ് സീരിയലിന്റെ ഷൂട്ട് നടക്കുന്നത്. ആ സമയത്ത് കോട്ടയം നസീറിനൊപ്പം മലബാര്‍ ഭാഗങ്ങളില്‍ ജയസൂര്യ മിമിക്രി ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ആള്‍ക്ക് മുറിയൊന്നുമില്ല.

പരിപാടി കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു, തൃപ്പൂണിത്തറ പോയി അടുത്ത ദിവസം തിരിച്ച് തൃശൂരിലേക്ക് ഷൂട്ടിന് വരുന്നതിന് പകരം എന്റെ മുറിയില്‍ വന്ന് നിന്നോട്ടെയെന്ന് ചോദിച്ചു. ഞാന്‍ വരാന്‍ പറഞ്ഞു.
കോഴിക്കോട് നിന്നും എത്താന്‍ പുലര്‍ച്ചെ രണ്ട് മണിയാകുമെന്ന് ജയസൂര്യ പറഞ്ഞതു കൊണ്ട് ഞാന്‍ വാതിലടച്ചില്ല. ഞാന്‍ ഉറങ്ങിയും പോയി. പുലര്‍ച്ചെ എണീറ്റ് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഉറങ്ങാതെ ഡാന്‍സ് പരിശീലനം നടത്തുന്ന ജയസൂര്യയെയാണ്,’ ഇര്‍ഷാദ് പറഞ്ഞു.

നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ വിജയിക്കാന്‍ സാധിക്കുവെന്നും അതിന് തന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജയസൂര്യയെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു