'വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് തോന്നി, ഇതൊരു അസുഖമായതിനാല്‍ വില്ലനാണെന്ന് ഒന്നും തോന്നിയില്ല'

അഞ്ചാം പാതിരായില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മികച്ച പ്രകടനമാണ് നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഒരു സീരിയല്‍ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് ഇന്ദ്രന്‍സ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. സിനിമ വന്‍വിജയമായി മുന്നേറുമ്പോഴും നിരവധി പ്രശംസകള്‍ കിട്ടുമ്പോഴും തന്റെ വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

“സാഹചര്യങ്ങള്‍ കൊണ്ട് കൊലപാതകിയായ ആളാണ് റിപ്പര്‍ രവി. ചുറ്റുമാടുമുണ്ടായിരുന്ന പലരും അതിന് ഉത്തരവാദികളാണ്. ഇത് ഒരു അസുഖമാണെന്ന് മിഥുന്‍ ധരിപ്പിച്ചതു കൊണ്ട് വില്ലനാണെന്നൊന്നും തോന്നിയില്ല. ആട് മുതല്‍ തന്നെ എനിക്ക് വ്യത്യസ്മായ വേഷങ്ങള്‍ തന്ന സംവിധായകനാണ് മിഥുന്‍. ആ ആത്മവിശ്വാസമാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാരണം.”

“റിപ്പര്‍ രവിയാകാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിരിക്കുന്ന, സൈക്കോ വില്ലനെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. വില്ലത്തരം അല്‍പം കൂടി മികച്ചതാക്കാമെന്നാണ് സിനിമ കണ്ടതിനു ശേഷം എനിക്കു തോന്നിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന ആനന്ദമൊക്കെ കുറച്ചുകൂടി മുഖത്ത് കൊണ്ടുവരാമായിരുന്നു. പക്ഷേ, പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം