ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു, എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് ഞാന്‍: ബാല

19-ാമത്തെ വയസില്‍ താന്‍ മരിക്കേണ്ടതായിരുന്നുവെന്ന് നടന്‍ ബാല. എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് താന്‍ എന്നാണ് ബാല പറയുന്നത്. അമൃത ആശുപത്രിയില്‍ നടന്ന നഴ്സസ് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രസംഗത്തിന്റെ വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

”ഞാന്‍ 19-ാമത്തെ വയസില്‍ മരിക്കേണ്ടതായിരുന്നു. എട്ടു പ്രാവശ്യം മരണത്തോളം എത്തിയവനാണ്. ഇത് എട്ടാം തവണയാണ്. ഇത്തവണ ഒരു ദിവസം ഞാന്‍ രാജേഷിനോടു പറഞ്ഞു എന്റെ ഗസ്റ്റ് ഹൗസിലെ വാതില്‍ അടച്ച് കുറ്റിയിടൂ എന്ന്, കാരണം മരണം കടന്നുവരുന്നത് എനിക്ക് അനുഭവപെട്ടു.”

”പിന്നീട് എല്ലാവരും വന്നു ഡോര്‍ തട്ടി വിളിച്ചു അപ്പോള്‍ ഞാന്‍ എല്ലാവരെയും വഴക്കു പറഞ്ഞു വിട്ടു. ഒരു ദിവസം ഞാന്‍ കൊക്കോകോള വാങ്ങി കുടിച്ചു അപ്പോള്‍ മുഴുവന്‍ ഛര്‍ദിച്ചു. ഛര്‍ദിച്ചത് രക്തവും, ഞാന്‍ അറ്റെന്‍ഡറോട് പറഞ്ഞു നോക്കു മുഴുവന്‍ രക്തമാണ് പോയി നഴ്‌സിനെ കൂട്ടികൊണ്ടു വരൂ. രാത്രി ഒരുമണിക്ക് ആണ്.”

”നഴ്‌സ് ഓടി വന്നു. ഞാന്‍ ഛര്‍ദിച്ചത് കണ്ടു നഴ്‌സ് ഞെട്ടിപ്പോയി. അതാണ് സ്‌നേഹം എന്ന് പറയുന്നത്. എന്റെ ശരീരം കണ്ടിട്ട് ഡോക്ടറിന് ഇപ്പോഴും മനസ്സിലാകുന്നില്ല ഇത് എന്ത് തരം ശരീരമാണെന്ന്. പലപ്പോഴും ഞാന്‍ മനസുകൊണ്ട് തളര്‍ന്നുപോയിരുന്നു. പിന്നെയും പിന്നെയും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.”

”എല്ലാം മെഡിക്കല്‍ സയന്‍സ് കാരണമാണ്. ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു എന്ന് അറിഞ്ഞു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മരുന്ന് സ്‌നേഹമാണ്. ഈ സമയത്ത് എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും എല്ലാത്തിനും മുകളില്‍ എന്റെ ഭാര്യ എലിസബത്തിനും നന്ദി പറയുന്നു.”

”ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഭയങ്കര കഷ്ടമാണ്. കൊറോണ സമയത്ത് ഒരാള്‍ ഒരു വീഡിയോ ഇടുകയാണ്. നഴ്‌സ് എന്ന് പറഞ്ഞാല്‍ എന്താണ് എന്ന്. നഴ്‌സിനെപ്പറ്റി വളരെ മോശമായി അയാള്‍ സംസാരിച്ചു. പക്ഷേ നേഴ്‌സ് എന്ന് പറഞ്ഞാല്‍ എനിക്ക് ദൈവമാണ്” എന്നാണ് ബാല പറയുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്