ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു, എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് ഞാന്‍: ബാല

19-ാമത്തെ വയസില്‍ താന്‍ മരിക്കേണ്ടതായിരുന്നുവെന്ന് നടന്‍ ബാല. എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് താന്‍ എന്നാണ് ബാല പറയുന്നത്. അമൃത ആശുപത്രിയില്‍ നടന്ന നഴ്സസ് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രസംഗത്തിന്റെ വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

”ഞാന്‍ 19-ാമത്തെ വയസില്‍ മരിക്കേണ്ടതായിരുന്നു. എട്ടു പ്രാവശ്യം മരണത്തോളം എത്തിയവനാണ്. ഇത് എട്ടാം തവണയാണ്. ഇത്തവണ ഒരു ദിവസം ഞാന്‍ രാജേഷിനോടു പറഞ്ഞു എന്റെ ഗസ്റ്റ് ഹൗസിലെ വാതില്‍ അടച്ച് കുറ്റിയിടൂ എന്ന്, കാരണം മരണം കടന്നുവരുന്നത് എനിക്ക് അനുഭവപെട്ടു.”

”പിന്നീട് എല്ലാവരും വന്നു ഡോര്‍ തട്ടി വിളിച്ചു അപ്പോള്‍ ഞാന്‍ എല്ലാവരെയും വഴക്കു പറഞ്ഞു വിട്ടു. ഒരു ദിവസം ഞാന്‍ കൊക്കോകോള വാങ്ങി കുടിച്ചു അപ്പോള്‍ മുഴുവന്‍ ഛര്‍ദിച്ചു. ഛര്‍ദിച്ചത് രക്തവും, ഞാന്‍ അറ്റെന്‍ഡറോട് പറഞ്ഞു നോക്കു മുഴുവന്‍ രക്തമാണ് പോയി നഴ്‌സിനെ കൂട്ടികൊണ്ടു വരൂ. രാത്രി ഒരുമണിക്ക് ആണ്.”

”നഴ്‌സ് ഓടി വന്നു. ഞാന്‍ ഛര്‍ദിച്ചത് കണ്ടു നഴ്‌സ് ഞെട്ടിപ്പോയി. അതാണ് സ്‌നേഹം എന്ന് പറയുന്നത്. എന്റെ ശരീരം കണ്ടിട്ട് ഡോക്ടറിന് ഇപ്പോഴും മനസ്സിലാകുന്നില്ല ഇത് എന്ത് തരം ശരീരമാണെന്ന്. പലപ്പോഴും ഞാന്‍ മനസുകൊണ്ട് തളര്‍ന്നുപോയിരുന്നു. പിന്നെയും പിന്നെയും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.”

”എല്ലാം മെഡിക്കല്‍ സയന്‍സ് കാരണമാണ്. ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു എന്ന് അറിഞ്ഞു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മരുന്ന് സ്‌നേഹമാണ്. ഈ സമയത്ത് എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും എല്ലാത്തിനും മുകളില്‍ എന്റെ ഭാര്യ എലിസബത്തിനും നന്ദി പറയുന്നു.”

”ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഭയങ്കര കഷ്ടമാണ്. കൊറോണ സമയത്ത് ഒരാള്‍ ഒരു വീഡിയോ ഇടുകയാണ്. നഴ്‌സ് എന്ന് പറഞ്ഞാല്‍ എന്താണ് എന്ന്. നഴ്‌സിനെപ്പറ്റി വളരെ മോശമായി അയാള്‍ സംസാരിച്ചു. പക്ഷേ നേഴ്‌സ് എന്ന് പറഞ്ഞാല്‍ എനിക്ക് ദൈവമാണ്” എന്നാണ് ബാല പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക