എനിക്കെതിരെ പോക്‌സോ കേസ് വരെ വന്നു, എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അവര്‍ അവളെ ബ്രെയ്ന്‍ വാഷ് ചെയ്ത് വച്ചിരിക്കുകയാണ്: ബാല

കാണാന്‍ പാടില്ലാത്താെരു കാര്യം കണ്ടതു കൊണ്ടാണ് ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്ന് നടന്‍ ബാല പറഞ്ഞത് വിവാദമായിരുന്നു. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍.

”പിറന്നാളിന് മകളുടെ ഒരു ബെര്‍ത്ത്‌ഡേ വിഷ് കേള്‍ക്കണമെന്ന ഒരു ആഗ്രഹമുണ്ട്. കുട്ടിക്ക് കൂടി താല്‍പര്യം തോന്നണ്ടേയെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു ചോദ്യമാണ്. കുഞ്ഞിന്റെ ബ്രെയിന്‍ പ്രവര്‍ത്തിച്ച് തുടങ്ങും മുമ്പ് തന്നെ ബ്രെയിന്‍ വാഷ് നടന്നാല്‍ പിന്നെ എന്ത് ചെയ്യും. ഞാന്‍ കോടതിയില്‍ ആറ് വര്‍ഷം കേറിയിറങ്ങി.”

”മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല. പോക്‌സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള എവിഡന്‍സ് കൊടുത്തു. അതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.”

”എന്റെ കുഞ്ഞ് മരിച്ചു പോയി എന്നാണ് ഇടക്ക് വാര്‍ത്തകള്‍ വന്നത്. ഒരു അച്ഛന്‍ ഇത് എങ്ങനെ സഹിക്കും. സ്‌കൂളില്‍ പോയാലും കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്.”

”എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. അവള്‍ എരുമമാട് പോലെ വളര്‍ന്നാലോ? വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത്” എന്നാണ് ബാല മൂവി വേൾഡ് മീഡിയയ്ക്ക് നൽ‌കിയ  അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക