തനിക്ക് ആരും അവസരങ്ങൾ  തരുന്നില്ല, ഒരു സിനിമ തരണമെന്ന് അച്ഛൻ അപേക്ഷിച്ചു; ആദ്യകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കു വെച്ച് അഭിഷേക് ബച്ചൻ

ഇന്ത്യന്‍ സിനിമയിൽ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. സിനിമാലോകത്തിനും ആരാധകർക്കും അയാള്‍ ബിഗ് ബിയാണ്. അതേസമയം സിനിമയിലെ  തുടക്കകാലം  ബച്ചനും മോശം അനുഭവങ്ങളാണ് സമ്മാനിച്ചത്.

സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത ആ കാലത്ത് നിന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ കഷ്ടമേറിയ കാലത്തെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു ജൂനിയര്‍ ബച്ചന്റെ വെളിപ്പെടുത്തലുകള്‍.

തന്റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ” അച്ഛനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നില്ല.  എന്നാലും ഞാൻ എത്തി.

അങ്ങനെയിരിക്കെ ഒരുനാള്‍ അച്ഛന്‍ തന്നെ ഒരു മുറിയിലേക്ക് വിളിക്കുകയും കമ്പനിയുടെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബിസിനസ് ആകെ പ്രതിസന്ധിയിലാണ്. പക്ഷെ ഇതിനെ നമ്മള്‍ അതിജീവിക്കുമെന്നും  അദ്ദേഹം പറഞ്ഞു. പിന്നീട് യാഷ് ചോപ്രയുമായി അദ്ദേഹം  കൂടിക്കാഴ്ച നടത്തി. തനിക്ക് ആരും സിനിമകള്‍ തരുന്നില്ല. തന്റെ സിനിമകള്‍ പരാജയപ്പെട്ടതിനാലാണെന്നും അതില്‍ ഒരു സിനിമ തരണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും അഭിഷേക് ഓര്‍ക്കുന്നു. അങ്ങനെ ആദിത്യ ചോപ്ര വീട്ടിലെത്തി. അന്ന് അദ്ദേഹം ഓഫര്‍ ചെയ്ത ചിത്രമായിരുന്നു മൊഹബത്തേന്‍.  പിന്നാലെ  കോന്‍ ബനേഗ കരോര്‍പതിയുമെത്തി. രണ്ടും സൂപ്പര്‍ ഹിറ്റായി മാറി. ഇതോടെ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചുവെന്നും അഭിഷേക് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക