20 വർഷമായി സിനിമ കാണാത്ത, ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന സജി ചെറിയാൻ രാജി വെക്കുന്നതാണ് നല്ലത്; വിമർശനവുമായി ആഷിക് അബു

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും, അയാൾ രാജി വെക്കേണ്ടതില്ലെന്നും സർക്കാർ എപ്പോഴും ഇരയ്ക്കൊപ്പമാണെന്നുമായിരുന്നു സജി ചെറിയാന്റെ ആദ്യ പ്രതികരണങ്ങൾ.

ഇപ്പോഴിതാ സജി ചെറിയാനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ ആഷിക് അബു. ഇപ്പോൾ കടന്നുപോകുന്നത് ഒരു സങ്കീർണമായ അവസ്ഥയാണെന്നും അത് കൈകാര്യം ചെയ്യാൻ കപ്പാസിറ്റിയുള്ള ഒരാളല്ല സജി ചെറിയാനെന്നും പറഞ്ഞ ആഷിക് അബു, 20 വർഷമായി സിനിമ കാണാത്ത ഹേമ കമ്മീഷൻ റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്ന ഒരു സാംസ്കാരിക മന്ത്രി രാജി വെച്ച് പോവണമെന്നും ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിചേർത്തു.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു ജനപ്രതിനിധിക്ക്, ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അല്ലെങ്കില്‍ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കാന്‍ ആവുന്നത്. ഞങ്ങളൊക്കെ അതില്‍ നിരാശരാണ്. ആ നിരാശ ഞങ്ങള്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടതുപക്ഷ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള കാര്യങ്ങളൊക്കെ സംഭവിച്ചതുകൊണ്ടാണ് അത് ശരിയല്ലെന്ന് ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പറയേണ്ടി വന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സാംസ്‌കാരിക മന്ത്രി സിനിമ കാണുകയെങ്കിലും വേണം. അദ്ദേഹം മുന്‍പെപ്പോഴോ പറഞ്ഞിട്ടുണ്ട്, 20 വര്‍ഷമായിട്ട് സിനിമ കാണാറില്ല എന്ന്. അപ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ള ഒറ്റ കാര്യം സിനിമ, നാടകം തുടങ്ങിയ എല്ലാ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളോടും എന്നും ഐക്യപ്പെട്ട് നിന്നിട്ടുള്ള ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം.

എന്റെ അത്ഭുതം എന്താണെന്നാല്‍ ഇടതുപക്ഷ മന്ത്രിമാരില്‍ തന്നെ രാഷ്ട്രീയക്കാര് പൊതുവെ തന്നെ സ്ഥിരമായി സിനിമകള്‍ കാണുകയും അതിനെ പറ്റി വിശകലനം നടത്തുകയും ഇവരൊക്കെ പുകഴ്ത്തുന്ന ആളുകളുടെ, ലോകോത്തര സിനിമകള്‍ എന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ വിശേഷിപ്പിച്ച ആളുകളുടെ ഒക്കെ സിനിമകളുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നുള്ളതാണ്.

അപ്പോള്‍ സിനിമയെ പറ്റിയിട്ടുള്ള അജ്ഞതയുണ്ട്. തീര്‍ച്ചയായും സാംസ്‌കാരിക വകുപ്പ് അദ്ദേഹം കൈമാറേണ്ടതാണ്. ഏറ്റവും മിടുക്കരായിട്ടുള്ള യുവ മന്ത്രിമാരും സിനിമയെ പറ്റിയുമെല്ലാം കൃത്യമായ ധാരണയുള്ള മന്ത്രിമാര്‍ ഈ മന്ത്രിസഭയിലുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഈ വകുപ്പ് കൈമാറണം. കാരണം വളരെ സങ്കീര്‍ണമായൊരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഈ സങ്കീര്‍ണതയെ മറികടക്കണമെങ്കില്‍ കുറേ കൂടി കപാസിറ്റിയുള്ള ഒരാള്‍ വകുപ്പ് ഏറ്റെടുത്താല്‍ മാത്രമെ നടക്കുകയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” ആഷിക് അബു പറയുന്നു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ