ആടുജീവിതത്തിന് സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു; ഇനി വേണ്ടത് മറ്റൊരു കാര്യം..; വെളിപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബ്ബിൽ കയറി ഗംഭീര കളക്ഷൻ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ആടുജീവിതം സക്സസ് മീറ്റിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആടുജീവിതത്തിന് സാമ്പത്തികമായി സ്വീകാര്യത ലഭിച്ചുവെന്നും ഇനി വേണ്ടത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണെന്നുമാണ് പൃഥ്വി പറഞ്ഞത്.

“എൻ്റെ വർഷങ്ങൾക്ക് മുമ്പുള്ള ഇൻ്റർവ്യൂവിലെല്ലാം ഞാൻ പറഞ്ഞിരുന്നത് ഇത് കേരളം എന്ന ഒരു കൊച്ചു സംസ്ഥാനത്ത് നിന്ന് ഞങ്ങൾ ഇറക്കുന്ന ഒരു സൃഷ്ട‌ിയാണ് എന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പ്രസന്റ് ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയാക്കാനാണ് ഞങ്ങളുടെ ശ്രമം എന്നായിരുന്നു. ലാഭമാണ് ലക്ഷ്യമെങ്കിൽ ഇത്ര വലിയ പരിശ്രമത്തിൻ്റെയോ ഒന്നും ആവിശ്യം ഇല്ലായിരുന്നു.

ഈ സിനിമ ചെയ്യുമ്പോൾ ഇതിൻ്റെ ഏറ്റവും പോസിബിൾ വേർഷൻ ചെയ്യണം എന്ന ഒരു ദൃഢനിശ്ചയം ബ്ലെസി ചേട്ടനുണ്ടായിരുന്നു. അതിൻ്റെ ഫലമായാണ് ഇന്ന് ഇത്രയും പൈസ മുടക്കി ഈ സിനിമ ഉണ്ടായത്.

സന്തോഷ് ശിവൻ്റെ 16 ലക്ഷം രൂപക്ക് നിർമിച്ച ടെററിസ്റ്റ് എന്ന ചിത്രം പ്രശസ്ത‌ ജോൺ മാൽക്കോവിച്ച് എന്ന അമേരിക്കൻ നടൻ ഏറ്റടുത്ത ശേഷം ആണ് ആ ചിത്രം ലോക ശ്രദ്ധ നേടുന്നത്. അതുപോലെ ഒന്നായിരിക്കണം അടുജീവിതം സിനിമക്കും സംഭവിക്കേണ്ടത്. സാമ്പത്തികമായി കിട്ടേണ്ട സ്വീകര്യത കിട്ടി കഴിഞ്ഞു. ഇനി ഒരു ഇൻ്റെർനാഷണൽ റെക്കഗനേഷനാണ് ഞാനും ബ്ലെസി ചേട്ടനും ഇപ്പോൾ സ്വപ്‌നം കാണുന്നത്.” എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി