പുതുമുഖ നായികയ്ക്ക് സ്ലീവ്ലെസ് ഇടാൻ പറ്റില്ലെന്ന് പറഞ്ഞു, പിന്നെങ്ങനെ ഇന്റിമേറ്റ് രംഗം ചെയ്യും? അങ്ങനെയാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് എത്തുന്നത്: സന്തോഷ് ടി. കുരുവിള

സമീപകാലത്ത് മലയാള സിനിമയിൽ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിർമ്മിക്കുന്നത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി കുരുവിള. പ്രീ റിലീസ് പ്രൊമോഷൻ കുറവാണെങ്കിലും ചില സിനിമകൾ റിലീസിന് ശേഷമുള്ള  പ്രൊമോഷൻ വഴി ഉയർന്നു വരാറുണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

“മായനദി എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ഈ സിനിമയിൽ അഭിനയിക്കാനിരുന്നത് ഐശ്വര്യ ലക്ഷ്മി ആയിരുന്നില്ല. ആലപ്പുഴക്കാരിയായ പുതുമുഖ നടിയെയിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ കോസ്റ്റ്യൂം കൊടുത്തപ്പോൾ ആ കുട്ടിക്ക് സ്ലീവ്ലെസ് ഇടാൻ പറ്റില്ലെന്ന് പറഞ്ഞു. സ്ലീവ്ലെസ് ഇടാൻ പറ്റാത്ത ഒരാളെ വെച്ച് എങ്ങനെയാണ് അത്രയും ഇൻറ്റിമേറ്റായ ഒരു രംഗം ചെയ്യുന്നത്? അങ്ങനെയാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് എത്തുന്നത്.” സില്ലി മോങ്ക്സ് മോളിവുഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇങ്ങനെ പറഞ്ഞത്.

ആഷിഖ് അബു സംവിധാനം ചെയ്ത  മായാനദി മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ്. സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തിലെ ഇൻറ്റിമേറ്റ് രംഗങ്ങൾക്കെതിരെ സദാചാര സമൂഹം രംഗത്തുവന്നിരുന്നു. എന്നാൽ അതിനെയെല്ലാം ഇല്ലാതെയാക്കി സിനിമ ഇന്നും പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടികൊണ്ടേയിരിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക