'അന്ന് ആ പ്രശ്നത്തിന് പിന്നാലെ ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ഒരാളെയും അമിതമായി വിശ്വസിക്കരുത്'; ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് യമുന

സിനിമ സീരിയൽ അഭിനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് യമുന. ഇപ്പോഴിതാ അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിൻ്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് അവർ മനസ്സ് തുറന്നത്. സംഭവങ്ങൾക്ക് തുടക്കം തനിക്ക് വരുന്ന ഒരു കോളിൽ നിന്നായിരുന്നു.

സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി തന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിച്ചു. സ്ഥിരമായി വിളിക്കുന്ന ആൾ, അതും ഒരു ഉദ്യോഗസ്ഥ, അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. തൻ്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു. ആ സ്ത്രീ വൈകുന്നേരം തന്റെ വീട്ടിൽ വന്നു. വീട്ടിൽ ആ സമയത്ത് തന്റെ മക്കളും, സഹായിയുമുണ്ട്.

ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്നാണ് പറഞ്ഞത്. കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു. അവസാനം സെൽഫി എടുത്ത ശേഷമാണ് അവർ മടങ്ങി പോയത് പോയത്. അതിന് ശേഷവും ആ കുട്ടി തന്നെ വിളിക്കാറുണ്ട്. ഒരിക്കൽ ഒരു ഷോയ്ക്ക് താൻ പോകാൻ നിൽക്കുമ്പോൾ അവർ തന്നെ വിളിച്ച് അവർക്കും ആ ഷോയിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് താനും പറഞ്ഞു.

കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു തനിക്ക്. പരുപാടി കഴിഞ്ഞ് തിരികെ പോരുകയും ചെയ്തു. പക്ഷെ പിന്നീടാണ് അത് പണിയായിരുന്നെന്ന് താൻ തിരിച്ചറിയുന്നത്. പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റും താൻ കണ്ടിരുന്നു. പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകളുണ്ടെന്നുള്ള കാര്യമൊന്നും താൻ അറിഞ്ഞിരുന്നില്ല.

താനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയ എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു. ആരെയും അമിതമായി വിശ്വസിക്കരുതെന്നും ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠവും താൻ അതോടെ പഠിച്ചെന്നും യമുന പറയുന്നു.

ആ സംഭവത്തോടെ തനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്. ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിതിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ലെന്നും യുമുന കൂട്ടിച്ചേർത്തു

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി