പതിമൂന്നാം നിലയിലെ ടെറസില്‍ നിന്നും ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു, അന്ന് മാത്രമാണ് അവനെ അടിച്ചത്; ഹൃത്വിക്കിനെ കുറിച്ച് പിതാവ്

അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ‘കഹോ നാ പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഹൃത്വിക്കിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമായ ഹൃത്വിക് മുമ്പ് അച്ചടക്കമുള്ള വ്യക്തി ആയിരുന്നില്ലെന്ന് രാകേഷ് റോഷന്‍ തുറന്നു പറഞ്ഞിരുന്നു.

ഹൃത്വിക്കിനെ മര്‍ദ്ദിക്കേണ്ടി വന്നതിനെ കുറിച്ച് രാകേഷ് പറഞ്ഞ കാര്യം ചര്‍ച്ചയായിരുന്നു. ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് രാകേഷിന് ഹൃത്വിക്കിനെ മര്‍ദ്ദിക്കേണ്ടി വന്നത്. പതിമൂന്നാം നിലയിലെ ടെറസിന് സമീപം ഒഴിഞ്ഞ ബിയര്‍ കുപ്പികളുണ്ടായിരുന്നു. അവനതെല്ലാം താഴേക്ക് വലിച്ചെറിയുകയായിരുന്നു. ബാലിശമായ ചേഷ്ടകളോടെ ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്ന ഹൃത്വിക്കിനെ കണ്ടപ്പോള്‍ തനിക്ക് ദേഷ്യം അടക്കാനായില്ല.

അന്ന് മാത്രമാണ് താന്‍ അവനെ അടിച്ചത്. ദേഷ്യം വന്നു. അവനെ ഡൈനിംഗ് ടേബിളില്‍ കിടത്തി അടിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് തനിക്ക് മനസിലായി, അത് അവന്റെ തെറ്റല്ല, അവന്‍ ഒരു കുട്ടി മാത്രമല്ലേ അന്ന്, അതിന്റെ വരുംവരായ്കകള്‍ അവന് അറിയില്ലല്ലോ എന്നാണ് രാകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അച്ഛന് ശിക്ഷിച്ചതിനെ കുറിച്ച് ഹൃത്വിക്കും തുറന്ന് സംസാരിച്ചിട്ടുണ്ട്. പിതാവ് ശിക്ഷിക്കുമ്പോഴെല്ലാം അത് എന്തിന് വേണ്ടിയാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ മറന്നിരുന്നില്ല എന്നാണ് ഹൃത്വിക് പറഞ്ഞത്. തന്നെയും സഹോദരിയെയും അദ്ദേഹം ശകാരിക്കുമ്പോഴെല്ലാം കുറച്ചു കഴിഞ്ഞു തിരിച്ചുവന്ന് വേദനിച്ചോ? എന്നു തിരക്കും.

അല്ലെങ്കില്‍ ചിലപ്പോള്‍ ചുംബിക്കുകയും മാപ്പ് പറയുകയും ചെയ്യുമായിരുന്നു. അതോടെ പിണക്കം മാറും എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. ‘വിക്രം വേദ’ ആണ് ഹൃത്വിക്കിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ ശ്രദ്ധ നേടിയില്ല. ‘ഫൈറ്റര്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി