ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം, 500 പേരടങ്ങിയ മണല്‍ മാഫിയ വളഞ്ഞു, ക്യാമറ തല്ലിപ്പൊട്ടിച്ചു..: വിക്കി കൗശല്‍

അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റ് ആയാണ് നടന്‍ വിക്കി കൗശല്‍ ബോളിവുഡില്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് അനുരാഗ് കശ്യപ് ചിത്രങ്ങളില്‍ നടന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്സ് ഓഫ് വാസിപൂര്‍’ സിനിമ ചെയ്യുന്ന സമയത്തുണ്ടായ സംഭവമാണ് വിക്കി കൗശല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മണല്‍ മാഫിയയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ഗ്യാങ്സ് ഓഫ് വാസിപൂര്‍ ചിത്രത്തില്‍ കാണിച്ച കല്‍ക്കരി കള്ളക്കടത്ത് യഥാര്‍ഥമാണ്. അത് ഞങ്ങള്‍ രഹസ്യമായി ഷൂട്ട് ചെയ്തതാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവിടെ പരസ്യമായി നടക്കുന്നുണ്ട്.”

”ബിസിനസിന്റെ ഭാഗമായി നിയമപരമായി നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അവിടെ രണ്ട് ട്രക്കുകളല്ല, 500 വണ്ടികളാണുള്ളത്. അവിടെ നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമായി ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഏകദേശം 500 പേരുണ്ടായിരുന്നു.”

”അന്നത്തെ ഞങ്ങളുടെ കാമറ അസിസ്റ്റന്റ് അല്‍പ്പം പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50വയസിന് മുകളില്‍ വരും. ഞങ്ങളും കാമറയും കുടുങ്ങിയെന്ന് യൂണിറ്റില്‍ വിളിച്ച് അറിയിച്ചു. ഇത് കേട്ട് അവിടെയുണ്ടായിരുന്ന ഒരാള്‍,ഞങ്ങള്‍ അധികാരികളെ അറിയിക്കുകയാണെന്ന് കരുതി ക്യാമറമാനെ തല്ലി.”

”ക്യാമറ തട്ടിയെടുത്തു. അത് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. അടി കട്ടുമെന്ന് ഉറപ്പിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്” എന്നാണ് വിക്കി കൗശല്‍ പറയുന്നത്. അതേസമയം, ‘ബാഡ് ന്യൂസ്’ ആണ് വിക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി