ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം, 500 പേരടങ്ങിയ മണല്‍ മാഫിയ വളഞ്ഞു, ക്യാമറ തല്ലിപ്പൊട്ടിച്ചു..: വിക്കി കൗശല്‍

അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റ് ആയാണ് നടന്‍ വിക്കി കൗശല്‍ ബോളിവുഡില്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് അനുരാഗ് കശ്യപ് ചിത്രങ്ങളില്‍ നടന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്സ് ഓഫ് വാസിപൂര്‍’ സിനിമ ചെയ്യുന്ന സമയത്തുണ്ടായ സംഭവമാണ് വിക്കി കൗശല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മണല്‍ മാഫിയയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ഗ്യാങ്സ് ഓഫ് വാസിപൂര്‍ ചിത്രത്തില്‍ കാണിച്ച കല്‍ക്കരി കള്ളക്കടത്ത് യഥാര്‍ഥമാണ്. അത് ഞങ്ങള്‍ രഹസ്യമായി ഷൂട്ട് ചെയ്തതാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവിടെ പരസ്യമായി നടക്കുന്നുണ്ട്.”

”ബിസിനസിന്റെ ഭാഗമായി നിയമപരമായി നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അവിടെ രണ്ട് ട്രക്കുകളല്ല, 500 വണ്ടികളാണുള്ളത്. അവിടെ നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമായി ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഏകദേശം 500 പേരുണ്ടായിരുന്നു.”

”അന്നത്തെ ഞങ്ങളുടെ കാമറ അസിസ്റ്റന്റ് അല്‍പ്പം പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50വയസിന് മുകളില്‍ വരും. ഞങ്ങളും കാമറയും കുടുങ്ങിയെന്ന് യൂണിറ്റില്‍ വിളിച്ച് അറിയിച്ചു. ഇത് കേട്ട് അവിടെയുണ്ടായിരുന്ന ഒരാള്‍,ഞങ്ങള്‍ അധികാരികളെ അറിയിക്കുകയാണെന്ന് കരുതി ക്യാമറമാനെ തല്ലി.”

”ക്യാമറ തട്ടിയെടുത്തു. അത് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. അടി കട്ടുമെന്ന് ഉറപ്പിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്” എന്നാണ് വിക്കി കൗശല്‍ പറയുന്നത്. അതേസമയം, ‘ബാഡ് ന്യൂസ്’ ആണ് വിക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ