റേപ്പ് സീന്‍ ആണ് ചിത്രീകരിച്ചതെങ്കിലും എന്റെ സൗകര്യം അവര്‍ ഉറപ്പാക്കി.. രണ്‍ബിര്‍ ഓരോ അഞ്ച് മിനിറ്റും വന്ന് ചോദിക്കുമായിരുന്നു..: തൃപ്തി ദിമ്രി

കടുത്ത സ്ത്രീവിരുദ്ധതയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ്. 500 കോടിക്ക് അടുത്ത് കളക്ഷന്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിനും രശ്മിക മന്ദാനയ്ക്കുമൊപ്പം ശ്രദ്ധ നേടിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി.

ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്‍ബിറും തൃപ്തിയും തമ്മിലുള്ള ഒരു ഇന്റിമേറ്റ് രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്നും സംവിധായകന്‍ തനിക്ക് നല്‍കിയ പിന്തുണ എത്ര മാത്രമായിരുന്നെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

കംഫര്‍ട്ടാണെങ്കിലും അല്ലെങ്കിലും അത് തുറന്നു പറയണമെന്നും എല്ലാം തന്റെ സ്വാതന്ത്ര്യത്തിന് സംവിധായകന്‍ വിട്ടുതരികയാണ് ഉണ്ടായത്. റെഫറന്‍സുകള്‍ കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെയേറെ പ്രാധാന്യമുള്ള രംഗമാണെന്ന് മനസിലായി. അത് തന്നെ കംഫര്‍ട്ടബിളാക്കി.

സെറ്റില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. നിങ്ങള്‍ സ്വയം മാറി ആ കഥാപാത്രമായിരിക്കണം. അതിന് പരിസ്ഥിതിക്ക് പോലും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ചിത്രീകരണ സമയത്ത് ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും രണ്‍ബിര്‍ വന്ന് താന്‍ അസ്വസ്ഥയല്ലെന്ന് ഉറപ്പാക്കിയിരുന്നു.

”ബുള്‍ ബുള്‍ ചിത്രത്തില്‍ ആയാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍ പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനും അഭിനയിക്കുന്നവരും ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പേര്‍ അവിടെ ഉണ്ടായിരുന്നില്ല.”

”സെറ്റിലേക്ക് വേറെയാരെയും പ്രവേശിപ്പിച്ചിരുന്നില്ല. മോണിട്ടറുകള്‍ ഓഫാക്കിയിരുന്നു. എന്ത് രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞു തരികയും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു” എന്നാണ് തൃപ്തി ദിമ്രിപ പറയുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ