റേപ്പ് സീന്‍ ആണ് ചിത്രീകരിച്ചതെങ്കിലും എന്റെ സൗകര്യം അവര്‍ ഉറപ്പാക്കി.. രണ്‍ബിര്‍ ഓരോ അഞ്ച് മിനിറ്റും വന്ന് ചോദിക്കുമായിരുന്നു..: തൃപ്തി ദിമ്രി

കടുത്ത സ്ത്രീവിരുദ്ധതയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ്. 500 കോടിക്ക് അടുത്ത് കളക്ഷന്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിനും രശ്മിക മന്ദാനയ്ക്കുമൊപ്പം ശ്രദ്ധ നേടിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി.

ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്‍ബിറും തൃപ്തിയും തമ്മിലുള്ള ഒരു ഇന്റിമേറ്റ് രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്നും സംവിധായകന്‍ തനിക്ക് നല്‍കിയ പിന്തുണ എത്ര മാത്രമായിരുന്നെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

കംഫര്‍ട്ടാണെങ്കിലും അല്ലെങ്കിലും അത് തുറന്നു പറയണമെന്നും എല്ലാം തന്റെ സ്വാതന്ത്ര്യത്തിന് സംവിധായകന്‍ വിട്ടുതരികയാണ് ഉണ്ടായത്. റെഫറന്‍സുകള്‍ കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെയേറെ പ്രാധാന്യമുള്ള രംഗമാണെന്ന് മനസിലായി. അത് തന്നെ കംഫര്‍ട്ടബിളാക്കി.

സെറ്റില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. നിങ്ങള്‍ സ്വയം മാറി ആ കഥാപാത്രമായിരിക്കണം. അതിന് പരിസ്ഥിതിക്ക് പോലും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ചിത്രീകരണ സമയത്ത് ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും രണ്‍ബിര്‍ വന്ന് താന്‍ അസ്വസ്ഥയല്ലെന്ന് ഉറപ്പാക്കിയിരുന്നു.

”ബുള്‍ ബുള്‍ ചിത്രത്തില്‍ ആയാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍ പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനും അഭിനയിക്കുന്നവരും ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പേര്‍ അവിടെ ഉണ്ടായിരുന്നില്ല.”

”സെറ്റിലേക്ക് വേറെയാരെയും പ്രവേശിപ്പിച്ചിരുന്നില്ല. മോണിട്ടറുകള്‍ ഓഫാക്കിയിരുന്നു. എന്ത് രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞു തരികയും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു” എന്നാണ് തൃപ്തി ദിമ്രിപ പറയുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ