ദീപിക ജെ.എന്‍.യുവില്‍ എത്തിയത് അഞ്ചുകോടി പ്രതിഫലം വാങ്ങി; മറുപടി നല്‍കി സ്വര ഭാസ്‌കര്‍

ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി ദീപിക പദുക്കോണ്‍ എത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ദീപികയുടെ “ഛപക്” സിനിമ ബഹിഷ്‌കരിക്കണം എന്നുള്ള വിദ്വേഷ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ എത്തിയത് അഞ്ചുകോടി രൂപ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. രണ്ടു മിനിറ്റുള്ള സന്ദര്‍ശനത്തിനാണ് ദീപിക അഞ്ചുകോടി വാങ്ങിയതെന്നാണ് പ്രചരിക്കുന്നത്.

ഇതിന് മറുപടിയുമായി നടി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തി. എത്ര അശ്ലീലവും വിചിത്രവുമാണിത്. വിഡ്ഢിത്തത്തിന്റെ സംസ്‌കാരവുമാണ് ഇതെന്നാണ് സ്വരയുടെ മറുപടി. ഇത് തെറ്റായ വിവരങ്ങളാണെന്നും താരം ട്വീറ്റ് ചെയ്തു.

“”പൗരത്വ നിയമ ഭേദഗതിക്കെതിരെ ജെഎന്‍യുവില്‍ നടന്ന സമരത്തില്‍ രണ്ടു മിനിറ്റ് ദീപിക എത്തിയത് അഞ്ചു കോടി വാങ്ങി. ഒരു വര്‍ഷത്തോളം സിഎഎയ്‌ക്കെതിരെ ആക്രോശിച്ചിട്ടും സ്വരയ്ക്ക് ലഭിച്ചത് സി-ഗ്രേഡ് വെബ്‌സീരിസ് മാത്രം”” എന്ന ഒരു ട്വീറ്റിനാണ് സ്വര മറുപടി നല്‍കിയത്.

Hindustantimes

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി