ദീപിക ജെ.എന്‍.യുവില്‍ എത്തിയത് അഞ്ചുകോടി പ്രതിഫലം വാങ്ങി; മറുപടി നല്‍കി സ്വര ഭാസ്‌കര്‍

ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി ദീപിക പദുക്കോണ്‍ എത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ദീപികയുടെ “ഛപക്” സിനിമ ബഹിഷ്‌കരിക്കണം എന്നുള്ള വിദ്വേഷ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ എത്തിയത് അഞ്ചുകോടി രൂപ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. രണ്ടു മിനിറ്റുള്ള സന്ദര്‍ശനത്തിനാണ് ദീപിക അഞ്ചുകോടി വാങ്ങിയതെന്നാണ് പ്രചരിക്കുന്നത്.

ഇതിന് മറുപടിയുമായി നടി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തി. എത്ര അശ്ലീലവും വിചിത്രവുമാണിത്. വിഡ്ഢിത്തത്തിന്റെ സംസ്‌കാരവുമാണ് ഇതെന്നാണ് സ്വരയുടെ മറുപടി. ഇത് തെറ്റായ വിവരങ്ങളാണെന്നും താരം ട്വീറ്റ് ചെയ്തു.

“”പൗരത്വ നിയമ ഭേദഗതിക്കെതിരെ ജെഎന്‍യുവില്‍ നടന്ന സമരത്തില്‍ രണ്ടു മിനിറ്റ് ദീപിക എത്തിയത് അഞ്ചു കോടി വാങ്ങി. ഒരു വര്‍ഷത്തോളം സിഎഎയ്‌ക്കെതിരെ ആക്രോശിച്ചിട്ടും സ്വരയ്ക്ക് ലഭിച്ചത് സി-ഗ്രേഡ് വെബ്‌സീരിസ് മാത്രം”” എന്ന ഒരു ട്വീറ്റിനാണ് സ്വര മറുപടി നല്‍കിയത്.

Hindustantimes

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി