അച്ഛനൊപ്പം ഉഡുപ്പി ഹോട്ടലില്‍ സഹായി ആയി തുടക്കം, പിന്നീട് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍!

ബോളിവുഡിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോയായ സുനില്‍ ഷെട്ടി തന്റെ ജീവിതം ആരംഭിക്കുന്നത് ഉഡുപ്പി ഹോട്ടലില്‍ നിന്നാണ്. സിനിമയില്‍ എത്തുന്നതിന് മുമ്പ് അച്ഛനോടൊപ്പം ഹോട്ടലുകളില്‍ സുനില്‍ ഷെട്ടി ജോലി ചെയ്തിട്ടുണ്ട്. ഉഡുപ്പി ഹോട്ടലില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള കുറിപ്പ് സുനില്‍ ഷെട്ടി ഒരിക്കല്‍ പങ്കുവച്ചിരുന്നു. അച്ഛനാണ് തന്റെ ഹീറോയെന്നും റെസ്‌റ്റോറന്റുകളോട് തനിക്ക് ബഹുമാനമാണെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സുനില്‍ ഷെട്ടിയുടെ കുറിപ്പ്:

ചെറുപ്പത്തില്‍ ഒന്നുമില്ലാതെയാണ് അച്ഛന്‍ മുംബൈയിലെത്തിയത്. ഒരു ഉഡുപ്പി റെസ്റ്റോറന്റില്‍ മേശകള്‍ വൃത്തിയാക്കിക്കൊണ്ട് അച്ഛന്‍ ജോലി തുടങ്ങി. ഒടുവില്‍ ജോലി ചെയ്തിരുന്ന മൂന്നു റെസ്റ്റോറന്റുകളും അദ്ദേഹം വാങ്ങി. ഹോട്ടല്‍ ഉടമ അതെല്ലാം അച്ഛനു വിറ്റതിന്റെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ അവരോട് ഓരോരുത്തരോടും നീതി പുലര്‍ത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

അച്ഛന്‍ സ്വന്തമായി ഹോട്ടലുകള്‍ നടത്തി തുടങ്ങിയപ്പോള്‍ ഗ്രാമത്തില്‍ നിന്ന് ഒരു കൂട്ടം ആണ്‍കുട്ടികളെ സഹായത്തിനായി കൊണ്ടുവന്നു. ജോലിയ്ക്ക് ഒപ്പം അവരുടെ താമസം, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കി. എഴുപതോളം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിന്റെ പരിസരങ്ങളിലായി ഒരുക്കിയ താമസസ്ഥലങ്ങളില്‍ തങ്ങി, അത് അവര്‍ക്ക് വീടായി മാറി. എന്റെ ഡാഡിയെ പോലെയുള്ള നിരവധി റെസ്റ്റോറന്റ് ഉടമകള്‍, ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ഷിഫ്റ്റുകള്‍ നല്‍കുകയും രാത്രി സ്‌കൂളില്‍ ചേരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അടുത്ത തലമുറയേയും അവരുടെ കുടുംബങ്ങളെയും മികച്ച നാളെയ്ക്കായി സജ്ജരാക്കുകയെന്നതായിരുന്നു അതിനു പിന്നിലെ ആശയം. ഹോട്ടലിലെ കുക്കോ കാഷ്യറോ മാനേജര്‍മാരോ ഒക്കെ സ്വന്തമായി ഒരു ഹോട്ടല്‍ ആരംഭിക്കാന്‍ പ്രാപ്തരായി എന്നു തോന്നിയപ്പോള്‍ അച്ഛന്‍ അവരെ സഹായിച്ചു. സമുദായത്തിന്റെ വലിയൊരു വിഭാഗം ആളുകള്‍ വളര്‍ന്നതും അഭിവൃദ്ധി പ്രാപിച്ചതും അങ്ങനെയാണ്. യഥാര്‍ത്ഥ സൗഹൃദവും സമൂഹബോധവുമായിരുന്നു അടിത്തറ. ഉപഭോക്താവ് എല്ലായ്പ്പോഴും അവരെ സംബന്ധിച്ച് പ്രധാനമായിരുന്നു.

എട്ട് പേരടങ്ങുന്ന ഒരു സംഘത്തെ സേവിക്കുന്ന അതേ ആവേശത്തോടെ തന്നെ ഒരു കപ്പ് ചായയ്ക്കായി വന്ന മനുഷ്യനെയും സേവിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു, അതെന്നെ അത്ഭുതപ്പെടുത്തും! റെസ്റ്റോറന്റുകളോട് എനിക്കെന്നും ബഹുമാനമാണ് അതിന്റെ പിന്നിലെ അധ്വാനമെനിക്കറിയാം. അച്ഛന്‍ അന്നും ഇന്നും എന്നും എന്റെ ഗുരുവായി തുടരും. അദ്ദേഹം പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു