'അവര്‍ എന്റെ അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് '; ഐശ്വര്യയെ ആന്റിയെന്ന് പരിഹസിച്ച സോനം കപൂര്‍

താരങ്ങള്‍ തമ്മില്‍ വഴക്കിടുന്ന കാര്യം അത്ര പുതുമയുള്ളതൊന്നുമല്ല. അത്തരത്തിലൊരു ബോളിവുഡ് സംഭവമാണ് സോനം കപൂറും ഐശ്വര്യ റായിയും തമ്മിലുള്ള പ്രശ്‌നം.

സംഭവം നടക്കുന്നത് 2009 ലാണ്. ഐശ്വര്യ ബ്രാന്റ് അംബാസിഡര്‍ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം മാറിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്. തനിക്ക് പകരം സോനം വന്നതിലുള്ള അതൃപ്തി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സോനം കപൂറിന്റെ വിവാദമായ പ്രസ്താവന.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോനം കപൂര്‍ ഐശ്വര്യ റായ് ബച്ചനെ ആന്റിയെന്ന് വിളിച്ചത്. ആഷ് എന്റെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാല്‍ ഞാന്‍ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന.

സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനില്‍ കപൂറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകളാണെന്നും പിന്നീട് സോനം പറഞ്ഞു. . ഐശ്വര്യയെ താന്‍ ഒരിക്കലും ആന്റിയെന്ന് വിളിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രശ്‌നം അവിടെ തീര്‍ന്നില്ല. 2011 ല്‍ ഐശ്വര്യയും സോനവും ഒരുമിച്ച് റാമ്പ് വാക്ക് ചെയ്തില്ല. എന്നാല്‍ സോനത്തിനൊപ്പം റാമ്പ് വാക്കിന് താന്‍ തയ്യാറല്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. സോനം തനിക്കൊപ്പം റാമ്പ് വാക്ക് നടത്തുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് ഐശ്വര്യ താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

എന്തായാലും കാലം മായ്ക്കാത്ത മുറിവുകളില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സോനമും ഐശ്വര്യയും തമ്മിലുണ്ടായിരുന്നു പിണക്കം മാഞ്ഞു പോയി. 2018 ല്‍ സോനം കപൂര്‍ വിവാഹിതയായപ്പോള്‍ ഐശ്വര്യയും സാന്നിദ്ധ്യമായി എത്തിയിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു