ഈ സുരക്ഷ അസൗകര്യം സൃഷ്ടിക്കുകയാണ്, സംഭവിക്കാനുള്ളത് എന്ത് ചെയ്താലും സംഭവിക്കും: സല്‍മാന്‍ ഖാന്‍

തുടര്‍ച്ചയായി വധ ഭീഷണി ലഭിക്കുന്നത് കൊണ്ട് സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് താരം വീടിന് പുറത്തുപോലും ഇറങ്ങാറുള്ളത്. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് കാറും താരം വാങ്ങിയിട്ടുണ്ട്.

തനിക്ക് നേരേയുള്ള വധഭീഷണിയെ കുറിച്ച് തുറന്നു പറയുകയാണ് സല്‍മാന്‍ ഇപ്പോള്‍. സുരക്ഷ കാരണം തനിക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് സല്‍മാന്‍ പറയുന്നത്. റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല.

ഈ സുരക്ഷ കാരണം മറ്റുള്ളവര്‍ക്ക് കൂടിയാണ് അസൗകര്യം സൃഷ്ടിക്കുന്നത്. ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത്. എങ്കിലും എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് അറിയാം. സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാള്‍ നല്ലത്. എല്ലായിടത്തും പൂര്‍ണ സുരക്ഷയോടെയാണ് പോകുന്നത്.

നിരവധി തോക്കുകള്‍ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭയപ്പെടുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. അതേസമയം, നടനെതിരെ വധിഭീഷണി മുഴക്കി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കത്തും സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു