കരീനക്ക് വധഭീഷണിയുണ്ടായിരുന്നു, കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് സന്ദേശം എത്തി: സെയ്ഫ് അലിഖാന്‍

ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു 2012ല്‍ സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ സമയത്ത് കരീനയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍.

എന്റെയും കരീനയുടെയും വിവാഹത്തില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. കരീനയുടെ പിതാവിന് രണ്‍ധീര്‍ കപൂറിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് പറഞ്ഞു. ബോംബ് ഭീഷണിയും മുഴക്കിയിരുന്നു എന്നാണ് സെയ്ഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

തന്റെ മാതാപിതാക്കളുടെ വിവാഹ സമയത്തും സമാനമായ സംഭവം ഉണ്ടായെന്നും സെയ്ഫ് പറയുന്നുണ്ട്. എന്റെ മാതാപിതാക്കളായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ഷര്‍മിള ടാഗോറും വിവാഹിതരായപ്പോള്‍ കുടുംബത്തിന് സമാനമായ ഭീഷണിയുണ്ടായിരുന്നു.

എന്നാല്‍ ഈ കാര്യങ്ങളൊന്നും അന്ന് തന്നെ അലട്ടിയില്ല, കാരണം ഈ ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആരാണ് ശ്രദ്ധിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതും നടപ്പാക്കുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ് എന്നാണ് സെയ്ഫ് അലിഖാന്‍ പറയുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം