സാറയുമായി വഴക്കുണ്ടായാല്‍ തൈമൂറിന് എന്നെ ശാന്തമാക്കാനാവില്ല; മക്കളെ കുറിച്ച് സെയ്ഫ് അലിഖാന്‍

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും. ഓഗസ്റ്റിലാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം കരീന വെളിപ്പെടുത്തിയത്. ഇതുകൂടാതെ ആദ്യ ഭാര്യ അമൃത സിംഗില്‍ രണ്ട് മക്കളാണ് സെയഫിന്. മൂത്ത മക്കളായ സാറയ്ക്കും ഇബ്രഹാമിനും നല്‍കുന്നതിലേറെ സമയവും കരുതലും ഇളവനായ തൈമൂറിന് നല്‍കുന്നതില്‍ കുറ്റബോധം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മൂന്ന് മക്കളെയും താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സെയ്ഫിന്റെ മറുപടി. തൈമൂറിനൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ മൂത്ത മകന്‍ ഇബ്രാഹിമുമായും മകള്‍ സാറയുമായും ഏറെ അടുപ്പത്തില്‍ തന്നെയാണ്. മൂന്ന് മക്കള്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് സെയ്ഫ് പറയുന്നത്.

“”സാറയുമായി എന്തെങ്കിലും കാര്യത്തില്‍ വഴക്കുണ്ടായിട്ടുണ്ടെങ്കില്‍ തൈമൂറിന് എന്റെ മനസ്സ് ശാന്തമാക്കാനാവില്ല. ഓരോ തവണയും നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഹൃദയവും പങ്കുവെയ്ക്കുന്നു. മാത്രമല്ല അവരോരുത്തരും ഓരോ പ്രായക്കാരാണ്. ഓരോ മക്കളുമായും ഓരോ തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്ന് കരുതുന്നു.””

“”സാറയും ഇബ്രാഹിമുമായും എനിക്ക് ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാനും പുറത്ത് പോയി ഡിന്നര്‍ കഴിക്കുകയും ചെയ്യാം. പക്ഷേ തൈമൂറിനൊപ്പം അതിനാവില്ലല്ലോ”” എന്നാണ് ഒരു അഭിമുഖത്തിനിടെ സെയ്ഫ് വ്യക്തമാക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ഉയര്‍ന്ന ലഹരിമരുന്ന് കേസില്‍ സെയ്ഫ്, സാറയെ സഹായിക്കില്ലെന്ന നിലപാട് എടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ അഭിമുഖം എത്തിയിരിക്കുന്നത്.

ലഹരിമരുന്ന് കേസില്‍ സാറയെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിച്ചിരുന്നു. മകളെ കേസില്‍ നിന്നും രക്ഷിക്കാന്‍ അമൃത സിംഗ് സെയ്ഫിനെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. പിന്നാലെ സെയ്ഫ് കരീനയ്ക്കും തൈമൂറിനുമൊപ്പം ഡല്‍ഹിയിലേക്ക് പറന്നിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക