മുറിവുകളുടെ എണ്ണം കുറവ്, ആശുപത്രിയില്‍ എത്തിയ സമയത്തിലും പൊരുത്തക്കേട്! സെയ്ഫ് ശരിക്കും ആക്രമിക്കപ്പെട്ടോ?

നട്ടെല്ലിന് സര്‍ജറി കഴിഞ്ഞതിന് പിന്നാലെ നടന്‍ സെയ്ഫ് അലിഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്ന് പോയ വീഡിയോ ചര്‍ച്ചയായിരുന്നു. നട്ടെല്ലിന് ഉള്‍പ്പടെ ഗുരുതുര പരുക്കേറ്റ താരം ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നായിരുന്നു പലരുടെയും ചോദ്യം. ഈ ആക്രമണം പിആര്‍ സ്റ്റണ്ട് ആണോ എന്ന് ചോദിച്ചും പലരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, സെയ്ഫ് അലിഖാന്റെ വിഷയത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നടനെ ആശുപത്രിയില്‍ എത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. പതിനാറാം തിയതി പുലര്‍ച്ചെ 2.30ന് ആണ് ആക്രമണം നടന്നത്. എന്നാല്‍ നടനെ എത്തിച്ചത് പുലര്‍ച്ചെ 4.10ന് ആണെന്നാണ് ആശുപത്രി രേഖകളില്‍ ഉള്ളത്.

ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10-15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. കൂടാതെ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നത്.

ആറ് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതേസമയം, ജനുവരി 16ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ ബംഗ്ലദേശ് സ്വദേശിയായ പ്രതി അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ