അഞ്ചാം മാസത്തില്‍ അബോര്‍ഷന്‍, ഏഴ് വര്‍ത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചതായിരുന്നു..: റാണി മുഖര്‍ജി

കോവിഡ് കാലത്ത് ഗര്‍ഭം അലസിപ്പോയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം റാണി മുഖര്‍ജി. രണ്ടാമത്തെ കുഞ്ഞു വേണമെന്ന തന്റെ ആഗ്രഹം നിറവേറിയില്ല എന്നു പറഞ്ഞാണ് റാണി സംസാരിച്ചത്. അഞ്ചുമാസം പ്രഗ്നന്റ് ആയിരുന്നപ്പോഴാണ് അബോര്‍ഷന്‍ ആയത് എന്നാണ് റാണി പറയുന്നത്.

”മകള്‍ ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തിയിരുന്നു. അവള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ മുതല്‍ അതിനായി ശ്രമം നടത്തി. ഏഴ് വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ ഗര്‍ഭിണിയായെങ്കിലും അഞ്ചാം മാസത്തില്‍ അത് അലസിപ്പോയി.”

”അത് എനിക്കൊരു പരീക്ഷണ സമയമായിരുന്നു. ഞാന്‍ ഇപ്പോള്‍ ചെറുപ്പമല്ല. 46 വയസ് ആയി. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ പറ്റിയ സമയമല്ലിത്. എന്റെ മകള്‍ അദിരയ്ക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ കഴിയാത്തത് വലിയ സങ്കടമാണ്. അതെന്നെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്.”

”ജീവിതത്തില്‍ അദിരയെ കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. അദിര തന്റെ അത്ഭുതക്കുട്ടിയാണ്. അദിര മാത്രം മതി എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു” എന്നാണ് റാണി മുഖര്‍ജി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ആണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വര്‍ഷമാണ് ഇരുവര്‍ക്കും അദിര ജനിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം