ആ സിനിമ കണ്ട് ആളുകള്‍ അസ്വസ്ഥരായി, ഡിവോഴ്‌സുകള്‍ കൂടി.. ആളുകളുടെ കണ്ണ് തുറപ്പിച്ച ചിത്രമാണത്: റാണി മുഖര്‍ജി

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയാണ് ‘കഭി അല്‍വിദ നാ കെഹ്ന’. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അസുഖകരമായ ദാമ്പത്യ ജീവിതങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഈ സിനിമയെ കുറിച്ച് നടി റാണി മുഖര്‍ജി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ സിനിമ റിലീസ് ആയതിന് ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നാണ് റാണി മുഖര്‍ജി പറയുന്നത്. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് റാണി സംസാരിച്ചത്. ”കഭി അല്‍വിദ നാ കെഹ്ന റിലീസായതിന് ശേഷം വിവാഹമോചനങ്ങള്‍ കൂടിയതായി അറിയാന്‍ കഴിഞ്ഞു.”

”തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നവര്‍ ഏറെ അസ്വസ്ഥരായി. സിനിമയ്ക്ക് ലഭിച്ച ഫീഡ്ബാക്ക് അതാണെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ധാരാളം ആളുകളുടെ കണ്ണുതുറപ്പിച്ചുവെന്നും അവര്‍ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും ഞാന്‍ കരുതുന്നു.”

”ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെ കുറിച്ചും അവളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവ് നിങ്ങളെ തല്ലുന്നില്ല എന്ന് കരുതി, അയാള്‍ ‘ഗുഡ് ഇന്‍ ബെഡ്’ ആണെന്നോ നിങ്ങള്‍ അയാളുമായി പ്രണയത്തിലാണെന്നോ അര്‍ത്ഥമാക്കുന്നില്ല.”

”ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കില്ല, ‘നിങ്ങള്‍ ഈ പുരുഷനില്‍ ആകൃഷ്ടനാണോ?’ അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. വാസ്തവത്തില്‍, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹര്‍ ധൈര്യപ്പെട്ടു.”

”ശക്തമായ സിനിമകള്‍ക്കും ശക്തമായ വേഷങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍, അതിന്റെ കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമയായി കഭി അല്‍വിദ നാ കെഹ്‌ന ഓര്‍മ്മിക്കപ്പെടും” എന്നാണ് റാണി മുഖര്‍ജി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ