ആ സിനിമ കണ്ട് ആളുകള്‍ അസ്വസ്ഥരായി, ഡിവോഴ്‌സുകള്‍ കൂടി.. ആളുകളുടെ കണ്ണ് തുറപ്പിച്ച ചിത്രമാണത്: റാണി മുഖര്‍ജി

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയാണ് ‘കഭി അല്‍വിദ നാ കെഹ്ന’. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അസുഖകരമായ ദാമ്പത്യ ജീവിതങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഈ സിനിമയെ കുറിച്ച് നടി റാണി മുഖര്‍ജി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ സിനിമ റിലീസ് ആയതിന് ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നാണ് റാണി മുഖര്‍ജി പറയുന്നത്. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് റാണി സംസാരിച്ചത്. ”കഭി അല്‍വിദ നാ കെഹ്ന റിലീസായതിന് ശേഷം വിവാഹമോചനങ്ങള്‍ കൂടിയതായി അറിയാന്‍ കഴിഞ്ഞു.”

”തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നവര്‍ ഏറെ അസ്വസ്ഥരായി. സിനിമയ്ക്ക് ലഭിച്ച ഫീഡ്ബാക്ക് അതാണെന്ന് ഞാന്‍ കരുതുന്നു. ഈ സിനിമ ധാരാളം ആളുകളുടെ കണ്ണുതുറപ്പിച്ചുവെന്നും അവര്‍ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും ഞാന്‍ കരുതുന്നു.”

”ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെ കുറിച്ചും അവളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവ് നിങ്ങളെ തല്ലുന്നില്ല എന്ന് കരുതി, അയാള്‍ ‘ഗുഡ് ഇന്‍ ബെഡ്’ ആണെന്നോ നിങ്ങള്‍ അയാളുമായി പ്രണയത്തിലാണെന്നോ അര്‍ത്ഥമാക്കുന്നില്ല.”

”ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കില്ല, ‘നിങ്ങള്‍ ഈ പുരുഷനില്‍ ആകൃഷ്ടനാണോ?’ അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. വാസ്തവത്തില്‍, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹര്‍ ധൈര്യപ്പെട്ടു.”

”ശക്തമായ സിനിമകള്‍ക്കും ശക്തമായ വേഷങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍, അതിന്റെ കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമയായി കഭി അല്‍വിദ നാ കെഹ്‌ന ഓര്‍മ്മിക്കപ്പെടും” എന്നാണ് റാണി മുഖര്‍ജി പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം