'ഇഷ്ടമില്ലെങ്കിൽ കാണേണ്ട': ആമിർഖാനും ഹൃത്വിക് റോഷനും പിന്നാലെ ആലിയ ഭട്ടും

ആമിർഖാനും ഹൃത്വിക് റോഷനും പിന്നാലെ ആലിയ ഭട്ടിന്റെ ചിത്രങ്ങൾക്കെതിരെയും ബഹിഷ്ക്കരണാഹ്വാനം. ഇഷ്ടമില്ലെങ്കിൽ തന്റെ സിനിമകൾ കാണേണ്ട എന്ന ആലിയയുടെ പരാമർശമാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. ആലിയ ഭട്ടിനെയും അവരുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയേയും ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുള്ള ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങായി.

സോഷ്യൽ മീഡിയയിൽ  മുൻപും രൂക്ഷമായ പരിഹാസങ്ങൾക്ക് ആലിയ  വിധേയമായിട്ടുണ്ട് . താരത്തിന്റെ അഭിമുഖങ്ങളും പരാമർശങ്ങളുമൊക്കെയാണ് ഇത്തരക്കാർ ഏറ്റെടുക്കുക അതേസമയം ആലിയയുടേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നാണ് ബഹിഷ്‌കരണക്കാർ പറയുന്നത്.

ആമിർഖാന്റെ ലാൽസിങ് ചദ്ദയാണ് ബഹിഷ്‌കരണവാദികൾ അടുത്തിടെ ഏറ്റെടുത്ത് ‘ഹിറ്റാ’ക്കിയത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയതോടെ തങ്ങളുടെ മിടുക്കാണെന്നാണ് ബഹിഷ്‌കരണക്കാർ വാദിക്കുന്നത്.

ആമിർ ഖാന്റെ പടത്തെ പിന്തുണച്ചതിനും ചിത്രം കാണാൻ ആവശ്യപ്പെട്ടതിനുമാണ് ഋത്വിക് റോഷനെതിരെ തിരിഞ്ഞത്. കശ്മീർ ഫയൽസ് ഇറങ്ങിയ സമയത്ത് ഋത്വിക് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഇവർ ചോദിച്ചിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം