'അടല്‍' ആകാന്‍ 60 ദിവസവും സ്വയം പാകം ചെയ്ത ഭക്ഷണം മാത്രം.. അതും രൂപസാദൃശ്യത്തിന് വേണ്ടി: പങ്കജ് ത്രിപാഠി

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ബയോപിക് അണിയറയില്‍ ഒരുങ്ങുകയാണ്. ഉല്ലേഖ് എന്‍പി രചിച്ച ‘ദി അണ്‍ ടോള്‍ഡ് വാജ്പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിങും ചേര്‍ന്നാണ് ‘അടല്‍’ എന്ന ചിത്രം ഒരുക്കുന്നത്.

ബോളിവുഡ് താരം പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്‌പെയ് ആയി വേഷമിടുന്നത്. വാജ്‌പെയുടെ രൂപസാദൃശ്യം ലഭിക്കാനായി താന്‍ എടുത്ത പ്രയത്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പങ്കജ് ത്രിപാഠി ഇപ്പോള്‍. വാജ്‌പെയ് ആയി മാറാന്‍ വേണ്ടി താന്‍ സ്വയം പാകം ചെയ്ത കിച്ച്ടി മാത്രമേ കഴിക്കാറുള്ളു എന്നാണ് നടന്‍ പറയുന്നത്.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി സംസാരിച്ചത്. ”ഈ ചിത്രത്തില്‍ ഞാന്‍ ഏകദേശം 60 ദിവസത്തോളം അഭിനയിച്ചിട്ടുണ്ട്. ആ 60 ദിവസവും ഞാന്‍ സ്വയം പാകം ചെയ്ത കിച്ച്ടി മാത്രമാണ് കഴിച്ചത്. മറ്റുള്ളവര്‍ അത് എങ്ങനെ പാകം ചെയ്യുമെന്ന് അറിയില്ല.”

”ഞാന്‍ അതില്‍ എണ്ണയോ മസാലയോ ഇട്ടിട്ടില്ല. പരിപ്പും അരിയും നാടന്‍ പച്ചക്കറികളും മാത്രമാണ് ഉപയോഗിച്ചത്. അഭിനേതാക്കള്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കണം. ആ വികാരം ശരിയാക്കാന്‍ തലച്ചോറും ശരീരവും തമ്മില്‍ സമന്വയം പാലിക്കേണ്ടതുണ്ട് അതിനായി നാടന്‍ ലഘുഭക്ഷണം കഴിക്കണം” എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

അതേസമയം, അടല്‍ ബിഹാരി വാജ്‌പെയ്‌യുടെ ഇതുവരെയും പുറത്തുവരാത്ത കഥകളാകും ചിത്ര പറയുക. സാഹിത്യ ജീവിതവും സിനിമയില്‍ അടയാളപ്പെടുത്തും. ഡിസംബര്‍ 25ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഭാനുശാലി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി