കരീന തന്നെ നായികയായി വേണമെന്ന് വാശിപിടിച്ച അക്ഷയ്, അവളില്ലാതെ പടം ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു, കാരണം ഇതായിരുന്നു, സംഭവിച്ചത് വെളിപ്പെടുത്തി നിർമ്മാതാവ്

ബോളിവുഡിൽ ഒരു പടത്തിൽ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇപ്പോൾ പ്രധാന നടന്മാരാണെന്ന് വെളിപ്പെടുത്തി നിർമ്മാതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മുൻ തലവനുമായ പഹ്ലാജ് നിഹലാനി. ഇത് സിനിമയിലെ ബജറ്റ് കൂടുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നടൻമാരുടെയും അവരുടെ പരിവാരങ്ങളുടെയും വർധിച്ചുവരുന്ന ചെലവ് സിനിമ വ്യവസായത്തിന് ദോഷം ചെയ്യുമെന്നും പഹ്ലാജ് നിഹ​ലാനി പറയുന്നു. ചില സമയത്ത് സംവിധായകരെ പോലും സൂപ്പർതാരങ്ങൾ തിരഞ്ഞെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.

താൻ സിനിമ നിർമ്മിക്കുന്ന കാലത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തിരുന്നത് നിർമ്മാതാക്കളും സംവിധായകരുമായിരുന്നു. എന്നാൽ അന്ന് ഇതിൽനിന്ന് വിപരീതമായി ഉണ്ടായ ഒരനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. തലാഷ് എന്ന സിനിമയ്ക്കിടെയാണ് സംഭവം. ഈ ചിത്രത്തിൽ കരീന കപൂറിനെ തന്റെ നായികയാക്കാൻ അക്ഷയ് കുമാർ നിർബന്ധം പിടിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

“നിങ്ങൾക്ക് ഇഷ്ടമുളള പണം എനിക്ക് തരാം. പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂർ ആയിരിക്കും. ഇതായിരുന്നു അക്ഷയ് ആവശ്യപ്പെട്ടത്. അന്ന് അത് എറ്റവും ചെലവേറിയ സിനിമകളിൽ ഒന്നായിരുന്നു. 22 കോടി രൂപയായിരുന്നു ബജറ്റ്. എന്റെ സിനിമാജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു നടൻ ഇങ്ങനെ ആവശ്യപ്പെട്ടതെന്നും” അദ്ദേഹം പറഞ്ഞു. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു നടിക്കൊപ്പം അഭിനയിക്കാൻ ആ​ഗ്രഹിച്ചതുകൊണ്ടാണ് അക്ഷയ് കരീനയെ അന്ന് സിനിമയിലേക്ക് നിർദേശിച്ചതെന്നും പഹ്ലാജ് നിഹലാനി പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്