തെലുങ്കിലെ ടോക്‌സിക് ഹീറോ ആകേണ്ടിയിരുന്നത് അല്ലു അര്‍ജുന്‍, ആദ്യ സിനിമ നടന്നില്ല; വെളിപ്പെടുത്തി സന്ദീപ് റെഡ്ഡി വംഗ

വെറും മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ തെലുങ്കിലെയും ബോളിവുഡിലെയും മുന്‍നിര സംവിധായകനായി മാറിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ. അവസാന ചിത്രം ‘അനിമല്‍’ 900 കോടി കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. സന്ദീപ് ചിത്രങ്ങളിലെ കടുത്ത സ്ത്രീ വിരുദ്ധത ആദ്യ ചിത്രം മുതല്‍ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് സമ്മാനിച്ചു കൊണ്ടാണ് സന്ദീപിന്റെ ‘അര്‍ജുന്‍ റെഡ്ഡി’ എത്തിയത്. ടോക്‌സിക് ആയ നായകകഥാപാത്രം എന്നാണ് നിരൂപകര്‍ അടക്കം സിനിമയെ വിശേഷിപ്പിച്ചത്. അര്‍ജുന്‍ റെഡ്ഡി ഹിറ്റ് ആയതോടെയാണ് ചിത്രത്തിന്റെ റീമേക്ക് ‘കബീര്‍ സിംഗ്’ സന്ദീപ് ഹിന്ദിയില്‍ ഒരുക്കിയത്.

എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ നാകനാകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി ഇപ്പോള്‍. അല്ലു അര്‍ജുനെ വച്ചാണ് ഈ സിനിമ എടുക്കാനിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

2011ല്‍ അല്ലു അര്‍ജുനുമായി തന്റെ ആദ്യ സിനിമയുടെ കാര്യം സന്ദീപ് സംസാരിച്ചിരുന്നു. എന്നാല്‍ ആ സിനിമ നടന്നില്ല. അതിന് ശേഷം അര്‍ജുന്‍ റെഡ്ഡിക്കായി അല്ലുവിനെ സമീപിക്കാനിരുന്നെങ്കിലും അത് സാധിച്ചില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ”എനിക്ക് പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.”

”ആ സ്‌ക്രിപ്റ്റ് പല നിര്‍മ്മാതാക്കളുടെയും നടന്‍മാരുടെയും കൈകളില്‍ എത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ ഞാന്‍ തന്നെ നിര്‍മ്മിക്കാം എന്ന് തീരുമാനിച്ചു. ഒരു സുഹൃത്താണ് എന്നെ വിജയ്ക്ക് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിച്ചു. എങ്കിലും അല്ലുവിനെ കാസ്റ്റ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം” എന്നാണ് സന്ദീപ് റെഡ്ഡി വംഗ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക