എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? വീട്ടിലേക്ക് മടങ്ങുന്നത് അപമാനമായി തോന്നി, ഉറക്കെ കരയുമായിരുന്നു: നടി നിമ്രത് കൗര്‍

ബോളിവുഡില്‍ നായികയാകുന്നതിന് മുമ്പ് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ് നടി നിമ്രത് കൗര്‍. ലഞ്ച് ബോക്‌സ് എന്ന ചിത്രത്തില്‍ നായിക ആയാണ് നിമ്രത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ആ സിനിമ ലഭിക്കുന്നതിന് മുമ്പ് ജീവിത ചെലവിനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു എന്നാണ് നിമ്രത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുംബൈയില്‍ വന്നതിന് ശേഷം 2-3 മാസത്തോളം മ്യൂസിക് വീഡിയോകളില്‍ അഭിനയിക്കുകയും നിരവധി പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 4-5 വര്‍ഷത്തോളം തിയേറ്റര്‍ ചെയ്തു. ചിലപ്പോള്‍ അടുത്ത ശമ്പളം എവിടെ നിന്ന് വരുമെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറുണ്ടായിരുന്നു. എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ?

ഞാന്‍ ചെയ്യുന്നത് കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങനെ ലഞ്ച് ബോക്‌സ് സിനിമയ്ക്ക് മുമ്പ് ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു ഘട്ടമുണ്ടായിരുന്നു. തിയേറ്റര്‍ ചെയ്യുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് വളരെ കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. പണം എവിടെ നിന്ന് വരുമെന്ന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

അങ്ങനെയൊരു സാഹചര്യത്തില്‍ വീട്ടിലേക്ക് മടങ്ങുന്നത് മറ്റൊരുതരം അപമാനമാണ്. ഞാന്‍ വളരെ ദുഃഖിതയും മാനസികമായി തളരുകയും ചെയ്ത ദിവസങ്ങളുണ്ടായിരുന്നു. ഞാന്‍ കരയുമായിരുന്നു, ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. പക്ഷേ ഉള്ളിനുള്ളില്‍ നിന്ന് ഒരു ശബ്ദം പറഞ്ഞു, ഉപേക്ഷിക്കരുതെന്ന് എന്നാണ് നിമ്രത് പറയുന്നത്.

2013ല്‍ ആണ് നിമ്രത് ‘ദ ലഞ്ച്‌ബോക്‌സ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് മുമ്പ് ‘വണ്‍ നൈറ്റ് വിത്ത് ദ കിംഗ്’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. ‘യഹാന്‍’, ‘ലവ് ഷുവ് ടേ ചിക്കന്‍ ഖുറാന’, ‘കുല്‍: ദ ലെഗസി ഓഫ് ദ റൈസിംഗ്‌സ്’, ‘സ്‌കൈ ഫോഴ്‌സ്’ എന്നിവയാണ് നിമ്രതിന്റെ പ്രധാന ചിത്രങ്ങള്‍. ‘സെക്ഷന്‍ 84’ ആണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം