രജനികാന്തിന്റെ ആ സിനിമയില്‍ അഭിനയിച്ച ശേഷം കുറ്റബോധം കൊണ്ട് ഒളിച്ചിരിക്കാന്‍ തോന്നി..; വെളിപ്പെടുത്തി നവാസുദ്ദീന്‍ സിദ്ദിഖി

രജനികാന്ത് സിനിമയില്‍ അഭിനയിച്ചതിന് ശേഷം കുറ്റബോധം കൊണ്ട് തനിക്ക് ഒളിച്ചിരിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 2019ല്‍ പുറത്തിറങ്ങിയ ‘പേട്ട’യിലാണ് നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിച്ചത്. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തിയത്.

ഡയലോഗുകള്‍ ഒന്നും മനസിലാക്കാതെയാണ് താന്‍ അഭിനയിച്ചത് അതുകൊണ്ട് വലിയ കുറ്റബോധം തോന്നി എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്. അധ്വാനിക്കാതെ പണം വാങ്ങിയ തോന്നലായിരുന്നു കുറേക്കാലം അനുഭവിച്ചത്. ഡയലോഗ് മറ്റൊരാള്‍ പറഞ്ഞ് തരുന്നത് കേട്ട് ചുണ്ടനക്കുക മാത്രമാണ് താന്‍ ചെയ്തത്.

എല്ലാവരെയും മണ്ടന്‍മാരാക്കുകയാണോ എന്ന് പലപ്പോഴും തോന്നിപ്പോയി. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ പലരും അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ കുറ്റബോധം കൊണ്ട് ഓടിപ്പോയി ഒളിച്ചിരിക്കാനാണ് തനിക്ക് അക്കാലത്ത് തോന്നിയത് എന്നാണ് നവാസുദ്ദീന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പേട്ട സിനിമ തന്നെ വല്ലാതെ ഉലച്ചെങ്കിലും തെലുങ്കില്‍ താന്‍ സ്വയം ഡബ്ബ് ചെയ്തു എന്നും നവാസുദ്ദീന്‍ പറയുന്നുണ്ട്. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സൈന്ധവ്’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തില്‍ ഡയലോഗുകളുടെ അര്‍ഥം പൂര്‍ണമായും മനസിലാക്കിയാണ് ഡബ്ബ് ചെയ്തത് എന്നും നവാസുദ്ദീന്‍ വ്യക്തമാക്കിയത്.

അതേസമയം, കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ 250 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. വില്ലന്‍ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിച്ചത്. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിംഹ, മാളവിക മോഹനന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക