മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്‌സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും.

അനില്‍ മെഹ്തയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മാത്രമല്ല, ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യക്തമല്ല. അദ്ദേഹത്തിന് വിഷാദരോഗം ഉണ്ടായിരുന്നോ വ്യക്തമാകാന്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും എന്നാണ് വിവരം.

സംഭവം നടക്കുമ്പോള്‍ ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്‌ളാറ്റില്‍ മേത്തയുടെ മുന്‍ഭാര്യ ജോയ്‌സും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരിപ്പ് കണ്ടാണ് മെഹ്തയെ തിരയുന്നത്. ബാല്‍ക്കണിയില്‍ നിന്നു താഴേക്ക് നോക്കിയപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്.

അപ്പോഴാണ് മെഹ്ത താഴെ വീണതെന്ന് മനസിയാത് എന്നാണ് ജോയ്‌സ് പൊലീസിന് നല്‍കിയ മൊഴി. മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മക്കളായ മലൈകയെയും അമൃതയെയും അനില്‍ ഫോണ്‍ ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

‘എനിക്ക് അസുഖവും ക്ഷീണവുമാണ്’ എന്ന് അനില്‍ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അനില്‍ രണ്ട് പെണ്‍മക്കളെയും ബന്ധപ്പെട്ടിരുന്നുവെന്നും പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈകയ്ക്ക് കോള്‍ എടുത്തിരുന്നു എന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.

മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്‍റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം