ഇനി നായികാ വേഷം ലഭിക്കില്ല, ബോംബെ ചെയ്യരുതെന്ന് പലരും പറഞ്ഞു.. പക്ഷെ: മനീഷ കൊയ്‌രാള

1995ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോംബെ’. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും വേഷമിട്ട റൊമാന്റിക് ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറണം എന്നായിരുന്നു പലരും തന്നെ ഉപദേശിച്ചിരുന്നത് എന്നാണ് മനീഷ കൊയ്‌രാള പറയുന്നത്.

ഈ ചിത്രത്തോടെ തന്റെ നായികാ കരിയര്‍ അവസാനിക്കമെന്നും പലരും പറഞ്ഞിരുന്നതായാണ് നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ബോംബെയില്‍ അഭിനയിക്കരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു. കാരണം ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് എന്റെ കഥാപാത്രം.”

”അമ്മയായി അഭിനയിച്ചാല്‍ പിന്നെ ആ ഇമേജില്‍ കുടുങ്ങിപ്പോകുമെന്നും നായിക വേഷങ്ങള്‍ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഛായാഗ്രാഹകന്‍ അശോക് മേത്ത എന്നോട് ഈ ചിത്രം ചെയ്യാന്‍ പറഞ്ഞു. മണിരത്‌നത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉപയോഗിക്കാന്‍ പറഞ്ഞു.”

”മണി സാറിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിയും സിനിമയോടുള്ള താല്‍പര്യവുമെല്ലാം എന്നെ ആകര്‍ഷിച്ചു. ചിത്രത്തിന്റെ സന്ദേശം എനിക്ക് ഇഷ്ടമായി. എന്റെ ലുക്ക് ടെസ്റ്റിനിടെ, ചിത്രത്തല്‍ വ്യത്യസ്തമായി എന്തെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി” എന്നാണ് മനീഷ പറയുന്നത്.

Latest Stories

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍