ഇനി നായികാ വേഷം ലഭിക്കില്ല, ബോംബെ ചെയ്യരുതെന്ന് പലരും പറഞ്ഞു.. പക്ഷെ: മനീഷ കൊയ്‌രാള

1995ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോംബെ’. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും വേഷമിട്ട റൊമാന്റിക് ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറണം എന്നായിരുന്നു പലരും തന്നെ ഉപദേശിച്ചിരുന്നത് എന്നാണ് മനീഷ കൊയ്‌രാള പറയുന്നത്.

ഈ ചിത്രത്തോടെ തന്റെ നായികാ കരിയര്‍ അവസാനിക്കമെന്നും പലരും പറഞ്ഞിരുന്നതായാണ് നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ബോംബെയില്‍ അഭിനയിക്കരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു. കാരണം ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് എന്റെ കഥാപാത്രം.”

”അമ്മയായി അഭിനയിച്ചാല്‍ പിന്നെ ആ ഇമേജില്‍ കുടുങ്ങിപ്പോകുമെന്നും നായിക വേഷങ്ങള്‍ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഛായാഗ്രാഹകന്‍ അശോക് മേത്ത എന്നോട് ഈ ചിത്രം ചെയ്യാന്‍ പറഞ്ഞു. മണിരത്‌നത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉപയോഗിക്കാന്‍ പറഞ്ഞു.”

”മണി സാറിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിയും സിനിമയോടുള്ള താല്‍പര്യവുമെല്ലാം എന്നെ ആകര്‍ഷിച്ചു. ചിത്രത്തിന്റെ സന്ദേശം എനിക്ക് ഇഷ്ടമായി. എന്റെ ലുക്ക് ടെസ്റ്റിനിടെ, ചിത്രത്തല്‍ വ്യത്യസ്തമായി എന്തെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി” എന്നാണ് മനീഷ പറയുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി