എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു, കുടുംബം നോക്കാന്‍ ജോലിയിലേക്ക് തിരിച്ചെത്തി: മലൈക അറോറ

പിതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും താന്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് നടി മലൈക അറോറ. രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍ നിന്നും വീണുമരിച്ചത്. തന്റെ മാനസികാവസ്ഥയെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”നമുക്കെല്ലാം മുന്നോട്ടു പോയേ പറ്റൂ. എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കുന്നതിനും അതിനെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതിനും ഞാന്‍ എനിക്ക് സമയം നല്‍കി. അത് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സഹായിച്ചു.”

”ഏകാഗ്രത തിരിച്ചു നല്‍കി, മാനസികാരോഗ്യം നേരെയാക്കി, എന്റെ അമ്മയേയും കുടുംബത്തേയും സഹായിക്കേണ്ടതുണ്ടെന്ന് മനസിലാക്കിത്തന്നു” എന്നാണ് മലൈക പറയുന്നത്. നിലവില്‍ ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക ഇപ്പോള്‍.

അതേസമയം, മലൈകയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ