ആമിറിനെ കെട്ടിയതോടെ എനിക്ക് തൊലിക്കട്ടി കൂടി, മാധ്യമങ്ങള്‍ അടക്കം വിമര്‍ശിച്ചു, കണ്ണാടിക്കാരിയെ കെട്ടേണ്ടി വന്നു എന്ന് വരെ പറഞ്ഞു: കിരണ്‍ റാവു

ആമിര്‍ ഖാനുമായുള്ള വിവാഹത്തിന് ശേഷം താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായിക കിരണ്‍ റാവു. മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ എത്തിയപ്പോള്‍ താന്‍ ഇച്ഛാശക്തി നേടി എന്നാണ് കിരണ്‍ റാവു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തിപരമായും തൊഴില്‍പരമായും തനിക്ക് പക്ഷാപാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കിരണ്‍ റാവു പറയുന്നത്. 2005ല്‍ ആമിര്‍ ഖാനെ വിവാഹം ചെയ്തപ്പോള്‍ തനിക്ക് തൊലിക്കട്ടി കൂടി. തന്നെ അപമാനിച്ചവര്‍ക്ക് നന്ദിയുണ്ട്. ‘ആമിര്‍ ഖാന്‍ ഒരു കണ്ണാടിക്കാരിയെ (ചശ്മിഷ്) വിവാഹം ചെയ്തു എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ താന്‍ നേരിടേണ്ടി വന്ന സൂക്ഷ്മപരിശോധനകളില്‍ ശ്രദ്ധ കൊടുക്കാറില്ല. ജീവിതത്തോട് വളരെ ആരോഗ്യകരമായ സമീപനമാണ് തനിക്ക്. ചെറുപ്പത്തില്‍ പലതരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും താന്‍ വിലമതിക്കുന്നുണ്ട്.

അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നില്ല എന്നാണ് കിരണ്‍ പറയുന്നത്. ‘ലാപതാ ലേഡീസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കിരണ്‍ റാവു താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും സംസാരിച്ചത്.

അതേസമയം, 2005ല്‍ വിവാഹിതരായ കിരണും ആമിറും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. ആദ്യ ഭാര്യ റീന ദത്തുമായുള്ള വിവാഹമോചനം 2002ല്‍ കഴിഞ്ഞ ശേഷമാണ് ആമിറും കിരണും പ്രണയത്തിലാകുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ സ്വദേശ് എന്ന സിനിമയ്ക്കിടെയാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് റീന തുറന്നു പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം