ആമിറിനെ കെട്ടിയതോടെ എനിക്ക് തൊലിക്കട്ടി കൂടി, മാധ്യമങ്ങള്‍ അടക്കം വിമര്‍ശിച്ചു, കണ്ണാടിക്കാരിയെ കെട്ടേണ്ടി വന്നു എന്ന് വരെ പറഞ്ഞു: കിരണ്‍ റാവു

ആമിര്‍ ഖാനുമായുള്ള വിവാഹത്തിന് ശേഷം താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായിക കിരണ്‍ റാവു. മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ എത്തിയപ്പോള്‍ താന്‍ ഇച്ഛാശക്തി നേടി എന്നാണ് കിരണ്‍ റാവു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തിപരമായും തൊഴില്‍പരമായും തനിക്ക് പക്ഷാപാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കിരണ്‍ റാവു പറയുന്നത്. 2005ല്‍ ആമിര്‍ ഖാനെ വിവാഹം ചെയ്തപ്പോള്‍ തനിക്ക് തൊലിക്കട്ടി കൂടി. തന്നെ അപമാനിച്ചവര്‍ക്ക് നന്ദിയുണ്ട്. ‘ആമിര്‍ ഖാന്‍ ഒരു കണ്ണാടിക്കാരിയെ (ചശ്മിഷ്) വിവാഹം ചെയ്തു എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ താന്‍ നേരിടേണ്ടി വന്ന സൂക്ഷ്മപരിശോധനകളില്‍ ശ്രദ്ധ കൊടുക്കാറില്ല. ജീവിതത്തോട് വളരെ ആരോഗ്യകരമായ സമീപനമാണ് തനിക്ക്. ചെറുപ്പത്തില്‍ പലതരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും താന്‍ വിലമതിക്കുന്നുണ്ട്.

അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നില്ല എന്നാണ് കിരണ്‍ പറയുന്നത്. ‘ലാപതാ ലേഡീസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കിരണ്‍ റാവു താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും സംസാരിച്ചത്.

അതേസമയം, 2005ല്‍ വിവാഹിതരായ കിരണും ആമിറും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. ആദ്യ ഭാര്യ റീന ദത്തുമായുള്ള വിവാഹമോചനം 2002ല്‍ കഴിഞ്ഞ ശേഷമാണ് ആമിറും കിരണും പ്രണയത്തിലാകുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ സ്വദേശ് എന്ന സിനിമയ്ക്കിടെയാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് റീന തുറന്നു പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക