നാല് ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ..; ആമിര്‍ ഖാന് എതിരെ കങ്കണ

ആമിര്‍ ഖാനെ പരിഹസിച്ച് നടി കങ്കണ റണാവത്. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ തന്റം പേര് പറയാതിരിക്കാന്‍ ആമിര്‍ പരിശ്രമിക്കുകയായിരുന്നു എന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി അവതരിപ്പിക്കുക എന്നായിരുന്നു ശോഭ ആമിറിനോട് ചോദിച്ചത്.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ഇതിനിടയില്‍ കങ്കണയെ കുറിച്ച് ശോഭ സൂചിപ്പിച്ചു. ”അതെ, അവളും അത് നന്നായി ചെയ്യും. കങ്കണ അത് നന്നായി ചെയ്യും. അവള്‍ മികച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്” എന്നായിരുന്നു ആമിറിന്റെ മറുപടി.

‘തലൈവി’ സിനിമയിലെ കങ്കണയുടെ അഭിനയത്തെ ശോഭ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ആമിര്‍ തന്റെ പേര് പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണയുടെ വാദം. പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.

”പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൂന്നല്ല നാല് ദേശീയ പുരസ്‌കാരങ്ങള്‍ തനിക്കുണ്ടെന്നും കങ്കണ തിരുത്തി പറയുന്നുണ്ട്. ”ക്ഷമിക്കണം എനിക്ക് ഇതിനകം നാല് ദേശീയ അവാര്‍ഡുകള്‍ ഉണ്ട്, എനിക്ക് എത്രയെണ്ണം ഉണ്ടെന്ന് എനിക്ക് ഓര്‍മ്മയില്ല, ഒരു പത്മശ്രീ എന്റെ ആരാധകര്‍ ഓര്‍മ്മിപ്പിച്ചു” എന്നാണ് കങ്കണ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക