ഭഗവദ്ഗീത വായിക്കുന്ന വിവാദരംഗമാണ് ഏറെ ഇഷ്ടമായത്, സിനിമ അവസാനിക്കരുതെ എന്നായിരുന്നു മനസില്‍; 'ഓപ്പണ്‍ഹൈമറി'നെ കുറിച്ച് കങ്കണ

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ തനിക്ക് ഏറെ ഇഷ്ടമായെന്ന് നടി കങ്കണ റണാവത്ത്. വിവാദമായ ഭഗവദ്ഗീത രംഗമാണ് ചിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഭാഗമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് ഓപണ്‍ഹൈമറെന്നും നടി അഭിപ്രായപ്പെട്ടു.

”രണ്ടാം ലോകയുദ്ധത്തിനിടയില്‍ അമേരിക്കയ്ക്ക് വേണ്ടി ആണവ ബോംബ് നിര്‍മിച്ച ഒരു ജൂത ഊര്‍ജതന്ത്രജ്ഞന്റെ കഥയാണ് ചിത്രം. അദ്ദേഹം ഇടതുപക്ഷക്കാരനാണ് എന്നാണ് അവര്‍ കരുതുന്നത്. കമ്മ്യൂണിസത്തിന്റെ ഭാഗമായിരുന്നുവെന്ന് മാത്രമല്ല, ആഴത്തിലുള്ള രാഷ്ട്രീയ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അമേരിക്ക അദ്ദേഹത്തെ സോവിയറ്റ് യൂനിയന്‍ ചാരനും ദേശദ്രോഹിയുമായാണു കണ്ടത്.”

”അത് തെറ്റാണെന്നും തന്റെ ദേശസ്നേഹം തെളിയിക്കാന്‍ വേണ്ടിയാണ് ഓപണ്‍ഹൈമര്‍ ആണവായുധം നിര്‍മിക്കുന്നത്. എന്നാല്‍, ഇതിനിടയിലുള്ള മാനവികപ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. നമ്മുടെ കാലത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.”

”ചിത്രം അവസാനിക്കരുതേ എന്നായിരുന്നു മനസില്‍. ഞാന്‍ ആഴത്തില്‍ ഇഷ്ടപ്പെടുന്നതെല്ലാം അതിനകത്തുണ്ട്. ഫിസിക്സും പൊളിറ്റിക്സുമെല്ലാം എനിക്ക് ഏറെ താല്‍പര്യമുള്ള വിഷയങ്ങളാണ്. മനോഹരമാണെന്നു മാത്രമല്ല, ഒരു സിനിമാ രതിമൂര്‍ച്ഛ പോലെയായിരുന്നു എനിക്കത്. ഭഗവദ്ഗീതയും വിഷ്ണു ഭഗവാനും പരാമര്‍ശിക്കപ്പെടുന്ന രംഗമാണ് ഏറ്റവും പ്രിയപ്പെട്ട ഭാഗം” എന്നാണ് കങ്കണ വീഡിയോയില്‍ പറയുന്നത്.

വീഡിയോയില്‍ ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും കങ്കണ ചെയ്യുന്നുണ്ട്. അതേസമയം, ലൈംഗികബന്ധത്തിനിടെ പ്രധാന കഥാപാത്രം ഭഗവദ്ഗീത വായിക്കുന്ന രംഗം ഇന്ത്യയില്‍ വിവാദമായിരുന്നു. ആഗോളതലത്തില്‍ ഓപ്പണ്‍ഹൈമറിനെ പിന്നിലാക്കി ബാര്‍ബി സിനിമ കുതിക്കുമ്പോള്‍, ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഓപ്പണ്‍ഹൈമര്‍ ആണ് മുന്നില്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ