അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു ഞാൻ... ജീവിതം സ്വപ്‌നതുല്ല്യം; ജാൻവി കപൂർ

ബാല താരമായെത്തി ബോളിവുഡിൽ തന്റെതായ ഇടം കണ്ടെത്തിയ താരമായിരുന്നു ശ്രീദേവി. അമ്മയെ പോലെ തന്നെ മകൾ ജാൻവി കപൂറും ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ്. ഇപ്പോഴിത തന്റെ അമ്മയെ കുറിച്ചുളള ജാന്‍വിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ‘കോഫി വിത്ത് കരണ്‍ ചാറ്റ്’ ഷോയിലാണ് ജാന്‍വി അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ചത്.അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു താനെന്നും,. അന്നത്തെ ജീവിതം സ്വപ്‌ന തുല്ല്യമായിരുന്നു. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്നു ജാന്‍വി പറഞ്ഞു.

തന്റെ സഹോദരങ്ങളായ അര്‍ജുന്‍ കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും നടി പറഞ്ഞു.“അൻഷുല ദീദിയും അർജുൻ ഭയ്യയും ഇല്ലായിരുന്നെങ്കിൽ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് താൻ കരുതുന്നു.

അമ്മ എന്ന ആ നഷ്ടം നികത്താൻ യാതൊന്നിനും കഴിയില്ല. എന്നാൽ ഇതൊരു പുതിയ ഊർജമാണ്. താൻ ഒരു പുതിയ വ്യക്തിയായി മാറിയെന്നും ജാൻവി കപൂർ കൂട്ടിച്ചേർത്തു. 2018 ലായിരുന്നു നടി ശ്രീദേവി മരിച്ചത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ