30 ടേക്കുകള്‍ വരെ പോയി, സഞ്ജയ് ലീല ബന്‍സാലി എന്നോട് ആക്രോശിച്ചു..; തുറന്നു പറഞ്ഞ് നടി ഷര്‍മിന്‍ സേഗല്‍

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍’ എന്ന വെബ് സീരിസ്. മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, സഞ്ജീദ ഷെയ്ഖ്, റിച്ച ഛദ്ദ എന്നീ താരങ്ങള്‍ക്കൊപ്പം പ്രധാന നായികയായി എത്തിയ നടിയാണ് ഷര്‍മിന്‍ സേഗാല്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സഹോദരീ പുത്രി കൂടിയാണ് ഷര്‍മിന്‍.

സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ഒരു സീന്‍ എടുക്കാനായി 50ന് അടുത്ത ടേക്കുകള്‍ വരെ താന്‍ പോയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷര്‍മിന്‍ ഇപ്പോള്‍. ബന്‍സാലി തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഷര്‍മിന്‍ പറയുന്നത്.

”ഒരു സീന്‍ അഭിനയിക്കാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. ഞാന്‍ സാധാരണയായി സീനുകള്‍ ശരിയാകാന്‍ 15 ടേക്കുകള്‍ വരെ എടുക്കാറുണ്ട്. അന്ന് എനിക്ക് 25 ടേക്കുകള്‍ വേണ്ടി വന്നു. ഒരു ദിവസം മുഴുവന്‍ ഞാന്‍ പ്ലാന്‍ ചെയ്തതെല്ലാം ആ ഒറ്റ ഷോട്ട് കാരണം പാഴായി.”

”ഞാന്‍ തിരികെ കാരവാനിലെത്തിയപ്പോള്‍ സഞ്ജയ് സാര്‍ വന്നു പറഞ്ഞു, ‘ഞാന്‍ ഇത് എന്‍ജോയ് ചെയ്യുകയാണ്, ഒരു ഷോട്ടിന് കൂടി വേണ്ടി ഞാന്‍ കാത്തിരിക്കുന്നു എന്ന്. ഞാന്‍ തിരികെ സെറ്റില്‍ വന്നു. വീണ്ടും 30 ടേക്കുകള്‍ വരെ പോയി, എന്നിട്ടും ഷോട്ട് ശരിയായില്ല.”

”അദ്ദേഹം എന്നോട് ആക്രോശിച്ചു. നീ ഇത് ചെയ്‌തേ പറ്റു എന്ന് അദ്ദേഹം ദേഷ്യപ്പെട്ടു. 30 ടേക്കുകള്‍ക്ക് ശേഷം ഞാന്‍ അവിടെ നിന്ന് കരഞ്ഞു” എന്നാണ് ഷര്‍മിന്‍ പറയുന്നത്. അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറട്കര്‍ ആയാണ് ഷര്‍മിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ