'മഹാദവേി അക്ക നഗ്ന ആയാണ് അവിടെ നിന്നും ഇറങ്ങിയത്'; ഉര്‍ഫി ജാവേദിനോട് കങ്കണ, ട്വിറ്ററില്‍ പോര്

‘പഠാന്‍’ സിനിമയുടെ വിജയത്തില്‍ പരിഹസിച്ചു കൊണ്ട് കങ്കണ റണാവത് പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഖാന്‍മാരെ എന്നും രാജ്യം സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലീം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമാണെന്നും പറഞ്ഞ കങ്കണയ്ക്ക് നടി ഉര്‍ഫി ജാവേദ് നല്‍കിയ മറുപടിയും വൈറലായിരുന്നു.

മുസ്ലീം അഭിനേതാക്കള്‍, ഹിന്ദു അഭിനേതാക്കള്‍ എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത് എന്തിനാണ് കലയെ മതത്തിന്റെ പേരില്‍ വിഭജിക്കണോ? എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉര്‍ഫി ജാവേദിന്റെ മറുപടി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഉര്‍ഫിക്ക് മറുപടിയുമായി കങ്കണയും രംഗത്തെത്തി. ഇതോടെ കങ്കണ-ഉര്‍ഫി പോരാണ് ട്വിറ്ററില്‍ ശക്തമാകുന്നത്.

”ഉര്‍ഫി, അത് വളരെ ആദര്‍ശ ലോകമായിരിക്കും. പക്ഷേ, നമുക്ക് ഏകീകൃത സിവില്‍ കോഡില്ലാതെ അത് സാധ്യമല്ല. ഭരണഘടനയില്‍ തന്നെ രാജ്യം വേര്‍തിരിച്ചിരിക്കുമ്പോള്‍ ഈ വേര്‍തിരിവ് അങ്ങനെതന്നെ നിലനില്‍ക്കും. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും ഒരു ഏകീകൃത സിവില്‍ കോഡിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാം” എന്നാണ് കങ്കണയുടെ ട്വീറ്റ്.

ഇതിന് മറുപടിയുമായി ഉര്‍ഫിയും രംഗത്തെത്തി. ”അത് എന്നെ സംബന്ധിച്ച് ഒരു മോശം തീരുമാനമായിരിക്കും. കാരണം ഞാന്‍ എന്റെ വസ്ത്രധാരണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്” എന്നാണ് ഉര്‍ഫി തമാശരൂപേണെ പ്രതികരിച്ചത്. കന്നഡയിലെ പ്രമുഖ കവയിത്രിയായ അക്ക മഹാദേവിയുടെ ഒരു കഥ പറഞ്ഞാണ് കങ്കണ ഉര്‍ഫിക്ക് വീണ്ടും മറുപടി നല്‍കിയത്.

മഹാദേവി അക്ക എന്നൊരു രാജ്ഞി ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവര്‍ ശിവനെ വളരെ അധികം സ്നേഹിച്ചിരുന്നു. തന്നേക്കാള്‍ കൂടുതല്‍ ശിവനെ സ്‌നേഹിക്കുന്നതിനാല്‍ തന്റേതായ ഒന്നും ഉപയോഗിക്കരുത് എന്ന് മഹാദേവിയുടെ ഭര്‍ത്താവ് അവരോട് പറഞ്ഞു. അതോടെ അവര്‍ വസ്ത്രം ഉപേക്ഷിച്ച് നഗ്നയായി കൊട്ടാരത്തില്‍ നിന്നും ഇറങ്ങി.

മഹാദേവി അക്ക കന്നഡ സാഹിത്യത്തിലെ ഒരു തിളങ്ങുന്ന താരമായിരുന്നു. അവര്‍ കാടുകളില്‍ ജീവിച്ചു, ഒരിക്കലും വസ്ത്രം ധരിച്ചില്ല. അതുപോലെ ഒരിക്കലും മറ്റൊരാള്‍ നിങ്ങളുടെ ശരീരത്തെ കുറിച്ച് കുറ്റപ്പെടുത്താന്‍ അനുവദിക്കരുത്. അത് പരിശുദ്ധവും ദിവ്യവുമാണ് എന്നാണ് കങ്കണ ഉര്‍ഫിയോട് പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ