കരച്ചില്‍ നിര്‍ത്താനായില്ല, തിരക്കഥ വായിച്ചിട്ട് 20 മിനിറ്റോളം നിര്‍ത്താതെ കരഞ്ഞു.. അതിനൊരു കാരണവുമുണ്ട്: വിക്രാന്ത് മാസി

കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ എത്തിയ വിജയ ചിത്രങ്ങളുടെ മുന്‍നിരയിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് ’12ത് ഫെയില്‍’. വിക്രാന്ത് മാസി നായകനായ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി വിധു വിനോദ് ചോപ്ര ഒരുക്കിയ ചിത്രമാണ് 12ത് ഫെയില്‍.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. പ്ലസ് ടുവില്‍ പരാജയപ്പെടുകയും കഠിന പ്രയത്‌നത്തിലൂടെ യു.പി.എസ്.സി പരീക്ഷ വിജയിക്കുകയും ചെയ്ത മനോജ് ശര്‍മ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതകഥ കൂടിയായിരുന്നു ചിത്രം.

ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രം ഒ.ടി.ടിയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് വിക്രാന്ത് മാസി ഇപ്പോള്‍. 12ത് ഫെയിലിന്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോള്‍ കരച്ചില്‍ നിര്‍ത്താനായില്ല എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിക്രാന്ത് മാസി വെളിപ്പെടുത്തിയിരിക്കുന്നത്.

ഏതാണ്ട് 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താതെ കരഞ്ഞു. അതിന് കാരണം മുമ്പൊരിക്കലും അതുപോലെ അതിമനോഹരമായൊരു കഥ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നു. പലപ്പോഴും താന്‍ തന്നെത്തന്നെ ആ കഥയില്‍ കണ്ടു. ഒരുപാട് കാര്യങ്ങള്‍ മനോജിന്റെ ജീവിതത്തില്‍ സംഭവിച്ചു.

ഇത്രയധികം ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒരു മനുഷ്യന് ഇത്രയധികം സഹിക്കാന്‍ കഴിയുമെന്നത് ചിലപ്പോഴൊക്കെ അവിശ്വസനീയമാണ്. എത്രയോ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടും അദ്ദേഹം ജീവിതത്തില്‍ വിജയിച്ചു. അദ്ദേഹം എന്നെ ശരിക്കും പ്രചോദിപ്പിച്ചു എന്നാണ് വിക്രാന്ത് മാസി പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി